ARTICLES


ആലി മുസ്ലിയാര് AALI MUSLIYAR

  ആലി മുസ്ലിയാര് മലപ്പുറംജില്ലയിലെപാണ്ടിക്കാടിനടുത്താണ്‌ 1850 ല്‍ആലിമുസ്ലിയാര്‍ജനിച്ചത്‌.ബ്രിട്ടീഷുകാരുംമാപ്പിളമാരുംതമ്മില്‍ 1891 ല്‍മണ്ണാര്‍ക്കാടും 1896 ല്‍മഞ്ചേരിയിലുംനടന്നകലാപത്തെതുടര്‍ന്ന്‌സ്വന്തംസഹോദരനടക്കംബ്രിട്ടീഷ്‌ഗവര്‍മെന്റിനാല്‍രക്തസാക്ഷികളായതിനെതുടര്‍ന്ന്‌ആലിമുസ്ലിയാര്‍ബ്രിട്ടനെതിരെ പോരാടുന്നമുസ്ലിംയുവതലമുറയെനയിക്കാന്‍ലക്ഷ്വദ്വീപിലെഖാസിസ്ഥാനംഉപേക്ഷിച്ചുനാട്ടിലെത്തി. തനെബന്ധുവായവാരിയന്‍കുന്നത്ത്‌കുഞ്ഞഹമ്മദാജിയുമായിചേര്‍ന്ന്‌ബ്രിട്ടീഷ്‌സര്‍ക്കാരിനെതിരെപ്രവര്‍ത്തിച്ചു. ഖിലാഫത്ത്‌പ്രസ്ഥാനത്തിലുംകോണ്‍ഗ്രസിലുംചേര്‍ന്നആലിമുസ്ലിയാര്‍തിരൂരങ്ങാടിയിലെഖിലാഫത്ത്‌കമ്മറ്റിയുടെസ്ഥാപകസെക്രട്ടറിയായിരുന്നു. സ്വാതന്ത്രസമരാനുകൂലികളായമാപ്പിളമാരെഉപദ്രവിക്കല്‍ബ്രിട്ടീഷ്‌പോലീസിനുംസര്‍ക്കാര്‍ഉദ്യോഗസ്ഥന്‍മാര്‍ക്കും ഒരുവിനോദമായിമാറിക്കൊണ്ടിരുന്നപ്പോള്‍സ്വത്തുംജീവനും സംരക്ഷിക്കാന്‍വളണ്ടിയര്‍സംഘടനയുണ്ടാക്കിയുംആയുധപരിശീലനംനേടാന്‍അനുയായികള്‍ക്ക്‌മുസ്ലിയാര്‍നേതൃത്വംനല്‍കി. അതോടപ്പംസായുധസംഘട്ടനങ്ങള്‍ഒഴിവാക്കാന്‍അദ്ധേഹംസദാപരിശ്രമിക്കുകയുംചെയ്തു. ബ്രിട്ടീഷ്‌സര്‍ക്കാരിന്റെമുഖ്യശത്രുവായിമാറിയ മുസ്ലിയാരെഅറസ്റ്റ്‌ചെയ്യുവാന്‍ 1921 ല്‍ആഗസ്തില്‍കോഴിക്കോടുനിന്നുമെത്തിയസായുധപട്ടാളക്കാര്‍ക്ക്‌ആലിമുസ്ലിയാരെലഭിച്ചില്ലെങ്കിലും
സ്വാതന്ത്ര്യസമരത്തിന്റെചേരിയില്‍അണിനിരന്നമുസ്ലിയാരുടെചിലഅനുയായികളെഅറസ്റ്റ്‌ചെയ്യുവാന്‍സാധിച്ചു. മമ്പുറം, തിരൂരങ്ങാടിതുടങ്ങിയപള്ളികള്‍തകര്‍ക്കപ്പെട്ടുഎന്നകുപ്രചരണംനടത്തി മാപ്പിളമാരെപ്രകോപിപ്പിച്ച്‌അടിച്ചമര്‍ത്താന്‍ബ്രിട്ടന്റെപട്ടളകുതന്ത്രങ്ങള്‍ക്ക്‌കഴിഞ്ഞു. ഖിലാഫത്ത്‌പതാകയുമായിവന്നജനക്കൂട്ടത്തിനുനേരെപട്ടാളക്കാര്‍വെടിവെച്ചതിനുതുടര്‍ന്ന്‌ഒമ്പത്‌പേര്‍മരിച്ചു. ഖിലാഫത്ത്‌സെക്രട്ടറിഅടക്കംപലരേയുംഅറസ്റ്റ്‌ചെയ്തു. അറസ്റ്റ്‌ചെയ്തവരെവിട്ടയക്കണമെന്ന്‌അഭ്യര്‍ഥിച്ച്‌ആലിമുസ്ലിയാരുടെനേതൃത്വത്തില്‍ എത്തിയനിരായുധരായജനക്കൂട്ടത്തിനുനേരെതിരൂരങ്ങാടിയില്‍വെച്ച്‌പട്ടാളംവെടിവെച്ചതിനെതുടര്‍ന്ന്പ്രകോപിതരായജനക്കൂട്ടവും പട്ടാളവുംതമ്മില്‍നടന്നസംഘട്ടനത്തില്‍മൂന്ന്‌ഉയര്‍ന്നപട്ടാളഓഫീസര്‍മാര്‍അടക്കം 17 പേര്‍മരിച്ചു. തുടര്‍ന്ന്‌പൊലീസുകാര്‍ക്കുംപട്ടാളക്കാര്‍ക്കുംതോറ്റോടേണ്ടിവന്നു. ഇതേതുടര്‍ന്ന്‌ബ്രിട്ടീഷ്‌ഭരണംഏറനാട്ടില്‍ഇല്ലാതായി. ഏറനാടിനെപലഭാഗങ്ങളായിതിരിച്ച്‌ഓരോഭാഗങ്ങളിലുംസമാന്തരഭരണകൂടങ്ങള്‍നിലവില്‍വന്നു. തിരൂരങ്ങാടിആസ്ഥാനമായഗവര്‍മെന്റിന്റെതലവന്‍ആലിമുസ്ലിയാരായിരുന്നു. 1921 ആഗസ്റ്റ്‌ 30 ന്‌വീണ്ടുംസായുധപട്ടാളംതിരുരങ്ങാടിപള്ളിവളഞ്ഞ്‌വെടിവെപ്പുതുടങ്ങി. 24 പേര്‍രക്തസാക്ഷികളായി. പള്ളിതകര്‍ക്കുമെന്നഭീഷണിയെതുടര്‍ന്ന്‌ആലിമുസ്ലിയാരുംപള്ളിക്കുള്ളില്‍ശേഷിച്ച 37പേരുംപട്ടാളത്തിനുകീഴടങ്ങി. ബ്രിട്ടീഷ്‌ചക്രവര്‍ത്തിക്കെതിരെയുദ്ധംചെയ്തുവെന്നകുറ്റംചുമത്തിആലിമുസ്ലിയാരെതൂക്കികൊല്ലാന്‍ബ്രിട്ടീഷ്‌പട്ടാളകോടതിവിധിച്ചു. 1922 ഫെബ്രുവരി 2 ന്‌കോയമ്പത്തൂര്‍സെന്‍ട്രല്‍ജയിലില്‍ഇവരെതൂക്കിലെറ്റി. കോയമ്പത്തൂരിലെമലയാളികള്‍മലബാര്‍മുസ്ലിംഅസോസിയേഷന്‍രൂപീകരിച്ച്‌ തൂക്കിലേറ്റപ്പെട്ടവരുടെമൃതദേഹങ്ങള്‍ഏറ്റുവാങ്ങികോയമ്പത്തൂര്‍ശക്രംപേട്ടയിലുള്ളഖബര്‍സ്ഥാനില്‍വാന്‍ജനാവലിയുടെസാന്നിദ്ധ്യത്തില്‍മറവ്‌ചെയ്തു. ബ്രിട്ടീഷ്‌ഭരണത്തിനെതിരെപോരാടിയനിരവധിഇന്ത്യക്കാരില്‍നിന്നുംവിഭിന്നമായി ബ്രിട്ടീഷ്‌ഗവര്‍മെന്റിനെതിരെസ്വതന്ത്രസമാന്തരസര്‍ക്കാറുണ്ടാക്കിയകേരളീയരായ ആലിമുസ്ലിയാരുംവാരിയന്‍കുന്നത്ത്‌കുഞ്ഞഹമ്മദാജിയുംഏതൊരുദേശാഭിമാനിക്കും വിസ്മരിക്കാന്‍കഴിയാത്തവ്യക്തിത്വങ്ങളാണ്‌


  1. ആലി മുസ്‌ലിയാര്‍ സമരവഴിയിലെ വിപ്ലവസൂര്യന്‍

              1921ലെ മലബാര്‍ സമരത്തിന്റെ ഏറ്റവും വലിയ ധാര്‍മിക സ്രോതസ്സായിരുന്നു ആലി മുസ്‌ലിയാര്‍. പണ്ഡിതനും പരിഷ്‌കര്‍ത്താവുമെന്ന നിലയില്‍ ഏറനാട്‌, വള്ളുവനാട്‌ താലൂക്കുകളില്‍ ആലി മുസ്‌ലിയാര്‍ നേടിയെടുത്ത ജനാംഗീകാരമായിരുന്നു ഖിലാഫത്ത്‌ പ്രക്ഷോഭത്തിന്റെ അടിത്തറയായിത്തീര്‍ന്നത്‌. അദ്ദേഹത്തിന്റെ ശിഷ്യരും സ്‌നേഹജനങ്ങളുമാണ്‌ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരില്‍ ഏറെപ്പേരും. സമൂഹശ്രേണിയിലെ സര്‍വരുമായും ആലി മുസ്‌ലിയാര്‍ക്കുണ്ടായിരുന്ന ബന്ധം പ്രക്ഷോഭത്തിന്റെ ഗതിയിലും സ്വാധീനം ചെലുത്തി. വൈജ്ഞാനിക പ്രവര്‍ത്തനങ്ങളുമായി ഒതുങ്ങിക്കൂടിയിരുന്ന ആലി മുസ്‌ലിയാര്‍ പ്രക്ഷോഭകാരിയായിത്തീര്‍ന്നത്‌ വേഗത്തിലായിരുന്നു. അധിനിവേശ വിരുദ്ധ സമരത്തിന്റെ ജ്വലിക്കുന്ന പൈതൃകമുള്ള കുടുംബമാണദ്ദേഹത്തിന്റേത്‌. അതിനാല്‍ തന്നെ തന്റെ സാന്നിധ്യം അനിവാര്യമായ ഘട്ടത്തില്‍ രാഷ്‌ട്രീയ സമരത്തിന്റെ വെയിലും ചൂടുമേല്‍ക്കാന്‍ ആലി മുസ്‌ലിയാര്‍ രംഗത്തിറങ്ങി.

മഞ്ചേരി നെല്ലിക്കുത്തിലെ എരിക്കുന്നന്‍ പാലത്ത്‌ മൂലയില്‍ കുഞ്ഞിമൊയ്‌തീന്റെയും പൊന്നാനിയിലെ മഖ്‌ദൂം കുടുംബത്തിലെ ഒറ്റകത്ത്‌ മുഹമ്മദ്‌കുട്ടി മുസ്‌ലിയാരുടെ മകള്‍ ആമിനയുടെയും മകനായി 1861ലാണ്‌ ആലി മുസ്‌ലിയാരുടെ ജനനം. പിതാമഹന്‍ എരിക്കുന്നന്‍ അബ്‌ദുല്ലഹാജി ബ്രിട്ടീഷുകാരോട്‌ പൊരുതി രക്തസാക്ഷിയായിരുന്നു. മഞ്ചേരിയിലെ പ്രാഥമിക പഠനത്തിനു ശേഷം അന്നത്തെ പതിവനുസരിച്ച്‌ ആലി മുസ്‌ലിയാര്‍ ഉപരിപഠനത്തിന്‌ പൊന്നാനിയിലെത്തി. വര്‍ഷങ്ങളോളം അവിടെ പഠിച്ച്‌ മികച്ച പണ്ഡിതനായി അംഗീകരിക്കപ്പെട്ടപ്പോഴും അദ്ദേഹത്തിന്റെ വൈജ്ഞാനിക മോഹങ്ങള്‍ ബാക്കിയായി. അങ്ങനെയാണ്‌ തുടര്‍പഠനത്തിന്‌ മക്കയിലേക്ക്‌ യാത്രയായത്‌. ഒട്ടേറെ പ്രയാസങ്ങള്‍ സഹിച്ചുകൊണ്ടായിരുന്നു ആ യാത്ര. വിശുദ്ധ ഹറമില്‍ എട്ടുവര്‍ഷത്തോളം പഠനം നടത്തി.

ദയൂബന്ദ്‌ പണ്ഡിതരും സ്വാതന്ത്ര്യസമരസേനാനികളുമായിരുന്ന ഹുസൈന്‍ അഹ്‌മദ്‌ മദനിയും മഹ്‌മൂദ്‌ ഹസന്‍ ദയൂബന്ദിയും ആലി മുസ്‌ലിയാരുടെ ഉറ്റ സുഹൃത്തുക്കളായിരുന്നു. മക്കയില്‍ ആലി മുസ്‌ലിയാരുടെ പ്രധാന ഗുരുനാഥന്‍ അഹ്‌മദ്‌ സൈനീദഹ്‌ലാനി കടുത്ത വഹ്‌ഹാബി വിരുദ്ധനായിരുന്നിട്ടും മുഹമ്മദുബ്‌നു അബ്‌ദുല്‍വഹാബിനെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ നവോത്ഥാന സംരംഭങ്ങളെ മാതൃകയാക്കുകയും ചെയ്‌ത ദയൂബന്ദ്‌ പണ്ഡിതന്മാരുമായി അടുത്തബന്ധം പുലര്‍ത്താന്‍ ആലിമുസ്‌ലിയാര്‍ക്ക്‌ പ്രയാസമുണ്ടായില്ല. വ്യത്യസ്‌ത ചിന്താധാരകളോട്‌ അനുഭാവപൂര്‍ണമായ സമീപനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെന്ന്‌ ഇതില്‍ നിന്ന്‌ വ്യക്തമാണ്‌. ആത്മീയ ശിക്ഷണത്തിനുള്ള മാര്‍ഗമെന്ന നിലയില്‍ ത്വരീഖത്തിനെ അദ്ദേഹം അംഗീകരിച്ചിരുന്നെങ്കിലും ശരീഅത്തിനെ നിഷേധിക്കുന്ന പ്രവണതകള്‍ അംഗീകരിച്ചില്ല. ഖബ്‌ര്‍ പൂജയെയും ബഹുദൈവത്വപരമായ സമീപനങ്ങളെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്‌തു.

മക്കയില്‍ നിന്ന്‌ തിരിച്ചെത്തിയ ശേഷം ലക്ഷദ്വീപിലെ കവരത്തിയില്‍ ഖാദിയും അധ്യാപകനുമായിച്ചേര്‍ന്നു. 1891ല്‍ മണ്ണാര്‍ക്കാട്‌ മാപ്പിളക്കുടിയാന്മാര്‍ നടത്തിയ ജന്മിത്ത വിരുദ്ധ പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ മമ്മദ്‌കുട്ടി മുസ്‌ലിയാര്‍ കൊല്ലപ്പെട്ടതാണ്‌ ആലി മുസ്‌ലിയാരുടെ ജീവിതത്തില്‍ വഴിത്തിരിവായത്‌. അതോടെ ലക്ഷദ്വീപിലെ ജോലി അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങി. സാമ്രാജ്യത്വത്തിന്റെയും ജന്മികളുടെയും ഭീകരമര്‍ദനങ്ങള്‍ക്കെതിരെ സ്വന്തം സമൂഹത്തിന്റെ അതിജീവനത്തിനു വേണ്ടി വല്ലതും ചെയ്‌തേപറ്റൂ എന്ന ദൃഢനിശ്ചയത്തോടെ അദ്ദേഹം കര്‍മമണ്ഡലത്തിലേക്കിറങ്ങി. പ്രത്യക്ഷ രാഷ്‌ട്രീയത്തിലേക്ക്‌ പ്രവേശിക്കുന്നതിനു മുമ്പ്‌ നാട്ടിലെ യുവാക്കളെ വൈജ്ഞാനികമായും ധാര്‍മികമായും പ്രബുദ്ധരാക്കി സമരസജ്ജരാക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഏറനാട്ടിലുടനീളം നിരവധി മദ്‌റസകള്‍ സ്ഥാപിച്ചുകൊണ്ടാണ്‌ ഈ ഉദ്യമത്തിന്‌ തുടക്കമിട്ടത്‌.

എം പി നാരായണ മേനോനെപ്പോലുള്ള ഹൈന്ദവ പ്രമുഖര്‍ പോലും മദ്‌റസകള്‍ സ്ഥാപിക്കാന്‍ സഹായിച്ചു. നെല്ലിക്കുത്ത്‌, തൊടികപ്പുലം, മേല്‍മുറി തുടങ്ങിയ സ്ഥലങ്ങളില്‍ അധ്യാപകനായും ആലി മുസ്‌ലിയാര്‍ സേവനമനുഷ്‌ഠിച്ചു. ശിഷ്യന്മാര്‍ക്ക്‌ പുറമെ, തന്നെ സ്‌നേഹിക്കുന്ന നിരവധി പൊതുജനങ്ങളും അന്നാടുകളിലെല്ലാം അദ്ദേഹത്തിനു സ്വന്തമായി. മതഭേദമെന്യേ `മെയില്യാരുപ്പാപ്പ' എന്ന വിളിപ്പേരില്‍ ആലി മുസ്‌ലിയാര്‍ സ്വീകാര്യത നേടി. സമകാലികരായ പാരമ്പര്യ പണ്ഡിതന്മാരില്‍ നിന്ന്‌ ഭിന്നമായി അറബി, ഉറുദു പ്രസിദ്ധീകരണങ്ങള്‍ വരുത്തി വായിച്ചിരുന്നതിനാല്‍, തികഞ്ഞ രാഷ്‌ട്രീയബോധം ആര്‍ജിക്കാനും ശിഷ്യര്‍ക്ക്‌ പകര്‍ന്നുകൊടുക്കാനും അദ്ദേഹത്തിന്‌ സാധിച്ചു. അധ്യാപകനായിരുന്ന കാലത്ത്‌ അവിടെയൊന്നും അദ്ദേഹം രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ലെങ്കിലും പില്‍ക്കാലത്ത്‌ മലബാര്‍ സമരം കത്തിപ്പടര്‍ന്നപ്പോള്‍ സമരമുഖത്തേക്ക്‌ കുതിച്ച അസംഖ്യം ജനങ്ങള്‍ അവിടെയൊക്കെ തയ്യാറായതിനു പിന്നില്‍ ആലി മുസ്‌ലിയാരുടെ വൈജ്ഞാനിക സ്വാധീനമുണ്ടായിരുന്നുവെന്ന്‌ വിലയിരുത്തേണ്ടതുണ്ട്‌. മഞ്ചേരിയിലും പൂക്കോട്ടൂരും പാണ്ടിക്കാട്ടും നടന്ന രക്തപങ്കിലമായ സമരത്തില്‍ പങ്കെടുക്കാന്‍ അവിടെയുള്ള സാധാരണക്കാരായ മാപ്പിളമാരെ പ്രേരിപ്പിച്ച ഏകഘടകം ആലി മുസ്‌ലിയാരോടുള്ള ആദരവും കടപ്പാടുമായിരുന്നു.

തൊടികപ്പുലത്തും മേല്‍മുറിയിലും ദര്‍സുനടത്തി തിരൂരങ്ങാടി കിഴക്കേപള്ളിയില്‍ മുദര്‍രിസായി ചേര്‍ന്നതിനു ശേഷമാണ്‌ പ്രത്യക്ഷ രാഷ്‌ട്രീയത്തില്‍ ആലി മുസ്‌ലിയാര്‍ ഇടപെടുന്നത്‌. സയ്യിദ്‌ ഫദ്‌ല്‍ പൂക്കോയ തങ്ങളെ ബ്രിട്ടീഷുകാര്‍ നാടുകടത്തിയതില്‍ പിന്നെ രാഷ്‌ട്രീയബോധമുള്ള മതനേതൃത്വം തിരൂരങ്ങാടിയില്‍ ഇല്ലായിരുന്നു. ഈ ശൂന്യത തീര്‍ക്കാന്‍ തിരൂരങ്ങാടിക്കാര്‍ ആലി മുസ്‌ലിയാരെ ക്ഷണിച്ചുകൊണ്ടുപോവുകയായിരുന്നു. തിരൂരങ്ങാടിയിലേക്കുള്ള ആലി മുസ്‌ലിയാരുടെ വരവിന്റെ രാഷ്‌ട്രീയ പ്രാധാന്യം ശ്രീ. ബ്രഹ്‌മദത്തന്‍ നമ്പൂതിരി വിശദീകരിക്കുന്നു: ``മാമ്പ്രത്ത്‌ പള്ളിയാണ്‌ മലബാര്‍ മാപ്പിളമാരുടെ സാമൂഹികകേന്ദ്രം. അതിന്റെ അധിപതി മാമ്പ്രത്ത്‌ തറമ്മല്‍ തങ്ങളാണ്‌. തങ്ങള്‍ ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ നേതൃത്വം സ്വീകരിക്കാന്‍ തയ്യാറായില്ല. ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനെ എതിര്‍ത്താല്‍ തന്റെ പൂര്‍വികര്‍ക്കുണ്ടായ അനുഭവം തങ്ങള്‍ക്ക്‌ ഓര്‍മയുണ്ട്‌. തറമ്മല്‍ തങ്ങള്‍ രണ്ട്‌ തോണിയിലും കാലിട്ടു നിന്നതേയുള്ളൂ. തങ്ങളെക്കഴിച്ചാല്‍ പിന്നെ പ്രധാനി ആലി മുസ്‌ലിയാരാണ്‌. ആലി മുസ്‌ലിയാര്‍ക്ക്‌ രാഷട്രീയമായി യാതൊരു പൂര്‍വചരിത്രവുമില്ല. എന്നാല്‍ മുസ്‌ലിയാര്‍ ഒരു മാതൃകാപുരോഹിതനും മതപണ്ഡിതനുമാണ്‌. അദ്ദേഹത്തിന്‌ അനേകം ശിഷ്യന്മാരുണ്ട്‌. പെരുമാറ്റത്തില്‍ അദ്ദേഹമൊരു മയംചേര്‍ന്ന മട്ടുകാരനാണ്‌. ആളുകള്‍ക്കെല്ലാം അദ്ദേഹത്തോട്‌ അചഞ്ചലമായ ഗുരുഭക്തിയാണ്‌. മുസ്‌ലിയാര്‍ക്ക്‌ രാഷ്‌ട്രീയബോധം കുറവായിരുന്നു. മതവികാരമാണ്‌ കവിഞ്ഞുനില്‍ക്കുന്നത്‌. അവര്‍ അഹിംസ ഒരു വ്രതമായി അനുഷ്‌ഠിച്ചിരുന്നില്ല. അക്രമത്തിന്റെ നേര്‍ക്ക്‌, തെമ്മാടിത്തത്തിന്റെ നേര്‍ക്ക്‌ ബലപ്രയോഗം അവര്‍ക്ക്‌ അഹിതമായിരുന്നില്ല. പോലീസിന്റെ തെമ്മാടിത്തങ്ങള്‍ക്ക്‌ അവര്‍ തക്ക പ്രതിഫലം കൊടുത്തു'' (ഖിലാഫത്ത്‌ സ്‌മരണകള്‍, പേജ്‌ 83)

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയോ ഖിലാഫത്ത്‌ പ്രക്ഷോഭത്തിന്‌ തുടക്കംകുറിക്കുകയോ ചെയ്യാത്ത സന്ദര്‍ഭത്തിലാണ്‌ ആലി മുസ്‌ലിയാര്‍ തിരൂരങ്ങാടിയിലെത്തുന്നത്‌. അവിടെ ബ്രിട്ടീഷ്‌ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേദിയില്ലായിരുന്നെങ്കിലും പള്ളിയിലെ മതപഠന പ്രസംഗങ്ങളിലും ഉദ്‌ബോധനങ്ങളിലും അദ്ദേഹം ബ്രിട്ടീഷ്‌ വിരുദ്ധ പ്രചാരണം നടത്തി. അതേക്കുറിച്ച്‌ ഡോ. കെ എന്‍ പണിക്കര്‍ എഴുതുന്നു: ``പള്ളിയില്‍ വെച്ചുള്ള അദ്ദേഹത്തിന്റെ മതപഠന ക്ലാസുകളും ഉപദേശങ്ങളും ജനപ്രീതിയാര്‍ജിച്ച്‌ ഖിലാഫത്തിനോടുള്ള ആഭിമുഖ്യവും ബ്രിട്ടീഷ്‌ വിരുദ്ധ മനോഭാവവും ജനങ്ങളില്‍ വളര്‍ത്താന്‍ സഹായകമായി. അദ്ദേഹത്തിന്റെ ശ്രോതാക്കള്‍ തിരൂരങ്ങാടിക്കാര്‍ മാത്രമായിരുന്നില്ല. മമ്പുറം ഒരു പ്രധാന തീര്‍ഥാടനകേന്ദ്രമായിരുന്നതിനാല്‍ ജില്ലയിലെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരും ധാരാളമായി അദ്ദേഹത്തിന്റെ വൈജ്ഞാനിക സദസ്സുകളില്‍ പങ്കെടുത്തിരുന്നു. അതിലൂടെ ആലി മുസ്‌ലിയാരുടെ മതപരവും രാഷ്‌ട്രീയവുമായ വീക്ഷണങ്ങള്‍ വലിയൊരു വിഭാഗം മാപ്പിളമാരെ അഗാധമായി സ്വാധീനിക്കുകയുണ്ടായി.'' (Against Lord and State, p.154)

കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാരും എം പി നാരായണമോനോനുമാണ്‌ ആലി മുസ്‌ലിയാരെ ഖിലാഫത്ത്‌ പ്രക്ഷോഭത്തിന്റെ നേതൃനിരയിലേക്ക്‌ കൊണ്ടുവന്നത്‌. 1920ല്‍ രൂപീകരിക്കപ്പെട്ട തിരൂരങ്ങാടി ഖിലാഫത്ത്‌ കമ്മിറ്റിയില്‍ കെ എം മൗലവിയോടൊപ്പം വൈസ്‌ പ്രസിഡന്റ്‌ എന്ന സ്ഥാനമേ ആലി മുസ്‌ലിയാര്‍ ഏറ്റെടുത്തുള്ളൂവെങ്കിലും സമരത്തിന്റെ യഥാര്‍ഥ ചാലകശക്തി അദ്ദേഹം തന്നെയായിരുന്നു. മുന്നിയൂര്‍ പി എം പൂക്കോയ തങ്ങള്‍, വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി, ചെമ്പ്രശ്ശേരി കുഞ്ഞിസീതി തങ്ങള്‍, കാരാടന്‍ മൊയ്‌തീന്‍ തുടങ്ങിയവരായിരുന്നു മറ്റു നേതാക്കള്‍. ഏറനാട്‌, വള്ളുവനാട്‌ താലൂക്കുകളില്‍ സമരം ശക്തിപ്പെട്ടത്‌ ആലി മുസ്‌ലിയാര്‍ നേതൃരംഗത്തെത്തിയ ശേഷമായിരുന്നു. അവിടെയെല്ലാം ഖിലാഫത്ത്‌ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ അദ്ദേഹം വ്യാപകമായ യാത്രകള്‍ നടത്തി.

പ്രമുഖ യാഥാസ്ഥിതിക പണ്ഡിതനും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സ്ഥാപക പ്രസിഡന്റുമായ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള പണ്ഡിതന്മാര്‍ ഖിലാഫത്ത്‌ സമരത്തെ ശക്തമായി എതിര്‍ക്കുകയും ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനെതിരെ സമരം നടത്തുന്നത്‌ ഹറാമാണെന്ന്‌ ഫത്‌വായിറക്കുകയും ചെയ്‌തിരുന്നു. മഹ്‌ഖുല്‍ ഖിലാഫതി ഫീ ഇസ്‌ലാമില്‍ ഖിലാഫഃ എന്നായിരുന്നു ഒരു ഫത്‌വായുടെ പേര്‌. ബ്രിട്ടീഷ്‌ അധികാരികള്‍ക്ക്‌ പ്രിയങ്കരന്മാരായിരുന്ന ഈ പണ്ഡിതന്മാരുടെ ശ്രമങ്ങള്‍ വിജയിക്കാതിരുന്നതിന്റെ പിന്നില്‍ ആലി മുസ്‌ലിയാരുടെ ജനപ്രീതിയും സ്വാധീനശക്തിയും തന്നെയായിരുന്നു. മുഹമ്മദ്‌ നബിക്കും അവിടുത്തെ കുടുംബത്തിനും മാത്രമേ ഖിലാഫത്ത്‌ കയ്യാളാനുള്ള അധികാരമുള്ളൂ എന്ന വാദമായിരുന്നു വരക്കല്‍ മുല്ലക്കോയ തങ്ങള്‍ക്കുണ്ടായിരുന്നത്‌. മലബാര്‍ മാന്വലിന്റെ രചയിതാവ്‌ വില്യം ലോഗന്റെ അടുത്ത സുഹൃത്തായിരുന്ന മുല്ലക്കോയ തങ്ങള്‍, സൈനുദ്ദീന്‍ മഖ്‌ദൂമിന്റെ തുഹ്‌ഫതുല്‍ മുജാഹിദീനിലെ ചരിത്രരേഖകള്‍ ലോഗന്‌ തര്‍ജമ ചെയ്‌തുകൊടുത്തിരുന്നു. ബ്രിട്ടീഷ്‌ സര്‍ക്കാറിന്റെ പ്രത്യേക ബഹുമതികളും അദ്ദേഹത്തിന്‌ ലഭിച്ചു. ഖിലാഫത്ത്‌ സമരത്തിന്റെ പ്രധാന എതിരാളിയായി അറിയപ്പെട്ട അദ്ദേഹം സമരം ശക്തിപ്പെട്ടപ്പോള്‍ ചില ഉപാധികളോടെ സമരത്തിനൊപ്പം ചേര്‍ന്നു. 1920 നവംബര്‍ മൂന്നിന്‌ കോഴിക്കോട്‌ സഭാഹാളില്‍ നടന്ന ലോക്കല്‍ ഖിലാഫത്ത്‌ കമ്മിറ്റി യോഗത്തില്‍ മുല്ലക്കോയ തങ്ങള്‍ അധ്യക്ഷനാവുകയും ചെയ്‌തു.

1921 ജൂലൈ 24ന്‌ പൊന്നാനിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ്‌, ഖിലാഫത്ത്‌ സമ്മേളനത്തെ പരാജയപ്പെടുത്താന്‍ യാഥാസ്ഥിതിക പണ്ഡിതര്‍ ഗവണ്‍മെന്റിന്റെ പിന്തുണയോടെ പൊന്നാനിയിലെ പാതാറില്‍ സമാന്തര പണ്ഡിതയോഗം ചേര്‍ന്നു. ഇതറിഞ്ഞ ആലി മുസ്‌ലിയാര്‍ പൂക്കോട്ടൂരിലെ തന്റെ നിരവധി അനുയായികളോടൊപ്പം ജാഥയായി വന്ന്‌ പൊന്നാനിയിലെ ഖിലാഫത്ത്‌ സമ്മേളനത്തില്‍ പങ്കെടുത്തു. പൊന്നാനിപ്പാലത്തില്‍ വെച്ച്‌ ആലി മുസ്‌ലിയാരെയും സംഘത്തെയും പോലീസ്‌ തടഞ്ഞുവെങ്കിലും ഏറ്റുമുട്ടലിന്‌ ഇടംകൊടുക്കാതെ പല ഊടുവഴികളിലൂടെ അദ്ദേഹവും സംഘവും സമ്മേളനസ്ഥലത്തെത്തി. ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനുവേണ്ടി യാഥാസ്ഥിതിക പണ്ഡിതന്മാര്‍ ഒരുക്കിയ സമാന്തര സമ്മേളനത്തെ പരാജയപ്പെടുത്താന്‍ ആലിമുസ്‌ലിയാര്‍ക്ക്‌ സാധിച്ചത്‌ ഈ സാഹസിക നീക്കത്തിലൂടെയായിരുന്നു.

ഖദര്‍ വസ്‌ത്രം ധരിക്കുകയും അഹിംസാമാര്‍ഗം സ്വീകരിക്കുകയും ചെയ്‌തിരുന്ന ആലി മുസ്‌ലിയാര്‍, ഖിലാഫത്ത്‌ സമ്മേളനങ്ങള്‍ അകാരണമായി മുടക്കുകയും ഖിലാഫത്ത്‌ പ്രവര്‍ത്തകരെ കഠിനമായി മര്‍ദിക്കുകയും ചെയ്‌ത ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധമായി പോരാടുന്നതില്‍ തെറ്റില്ല എന്ന നിലപാടിലേക്ക്‌ മാറി. അദ്ദേഹം സംഘടിപ്പിച്ച ഖിലാഫത്ത്‌ വളണ്ടിയര്‍മാര്‍ സൈനിക രീതിയില്‍ പരിശീലനം നേടുകയും തെരുവുകളില്‍ പരേഡ്‌ നടത്തുകയും ചെയ്‌തതോടെയാണ്‌ ഈ നിലപാടുമാറ്റം മറനീക്കിയത്‌. ആലി മുസ്‌ലിയാരുടെ ഉറ്റ സുഹൃത്തും ശിഷ്യനുമായ ലവക്കുട്ടിയാണ്‌ ഇതിന്‌ നേതൃത്വം നല്‍കിയത്‌. തികഞ്ഞ ആസൂത്രണവും ലക്ഷ്യബോധവും നിറഞ്ഞതായിരുന്നു ഈ സൈനിക പ്രതിരോധം. അകാരണമായി ആക്രമിക്കപ്പെട്ടാല്‍ ചെറുത്തുനില്‍ക്കാന്‍ ആവശ്യമായ പരിശീലനം നേടുകയും പരേഡിലൂടെ ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്‌ടിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യമേ ആലി മുസ്‌ലിയാര്‍ക്കുണ്ടായിരുന്നുള്ളൂ. ശാരീരിക ക്ഷമത ഉറപ്പുവരുത്തുന്നതില്‍ കവിഞ്ഞ്‌ ആയുധശേഖരണത്തിനു പോലും അദ്ദേഹം അനുവദിച്ചിരുന്നില്ല. എന്നാല്‍ ആലി മുസ്‌ലിയാരും അനുയായികളും വന്‍തോതില്‍ ആയുധശേഖരം നടത്തുന്നുവെന്നാണ്‌ ആളുകള്‍ക്കിടയില്‍ പ്രചരിച്ചത്‌.

ബ്രിട്ടീഷുകാരെ പ്രകോപിപ്പിച്ച ഒരു സംഭവം അതിന്നിടയില്‍ നടന്നു. മമ്പുറം അലവി തങ്ങളുടെ കാലത്ത്‌ നടന്ന ചേറൂര്‍ ലഹളയില്‍ രക്തസാക്ഷികളായവരെ തിരൂരങ്ങാടി മന്താനിപറമ്പിലാണ്‌ ഖബ്‌റടക്കിയത്‌. അവിടെ സന്ദര്‍ശിച്ച്‌ പ്രാര്‍ഥന നടത്തുന്നതിന്‌ സര്‍ക്കാര്‍ അനുവാദമുണ്ടായിരുന്നില്ല. രക്തസാക്ഷികളെക്കുറിച്ച ഓര്‍മ ജനങ്ങളില്‍ ബ്രിട്ടീഷ്‌ വിരോധം ജ്വലിപ്പിക്കുമെന്ന ഭയമായിരിക്കാം അതിനു കാരണം. എന്നാല്‍, ഖിലാഫത്ത്‌ സമരം പ്രക്ഷുബ്‌ധമായ സന്ദര്‍ഭത്തില്‍ നിയമലംഘനത്തിന്റെ ഭാഗമായി ആലി മുസ്‌ലിയാരും അനുയായികളും ഖബ്‌റിടങ്ങളില്‍ സന്ദര്‍ശനം നടത്തി.

പ്രതീകാത്മകമായി നടത്തിയ ഈ സമരം സര്‍ക്കാറിനോടുള്ള വെല്ലുവിളിയായിക്കണ്ട്‌ ആലി മുസ്‌ലിയാരെയും അനുയായികളെയും അറസ്റ്റുചെയ്യാന്‍ ധൃതികൂട്ടി. കലക്‌ടര്‍ തോമസും ഹിച്ച്‌കോക്കും എസ്‌ പി ആമുവിനെയും കുറെ പട്ടാളത്തെയും കൂട്ടി 1921 ആഗസ്‌ത്‌ 19ന്‌ ആലി മുസ്‌ലിയാരെ അറസ്റ്റുചെയ്യാന്‍ തിരൂരങ്ങാടിയിലേക്ക്‌ തിരിച്ചു. ആഗസ്‌ത്‌ 20ന്‌ വൈകുന്നേരം തോമസും സംഘവും ആലി മുസ്‌ലിയാര്‍ ദര്‍സ്‌ നടത്തുന്ന തിരൂരങ്ങാടി പള്ളി വളഞ്ഞ്‌, പള്ളിയും ആലി മുസ്‌ലിയാരുടെ വീടും പരിശോധിച്ചെങ്കിലും പട്ടാളത്തിന്റെ വരവ്‌ മുന്‍കൂട്ടി അറിഞ്ഞ്‌ ഒളിവില്‍ പോയതിനാല്‍ ആലി മുസ്‌ലിയാരെയോ അനുയായികളെയോ അറസ്റ്റുചെയ്യാനാവാതെ കോപാന്ധരായി അവര്‍ തിരിച്ചുപോയി. മുഹമ്മദ്‌ അബ്‌ദുര്‍റഹ്‌മാന്‍ സാഹിബായിരുന്നു ബ്രിട്ടീഷ്‌ രഹസ്യം ആലി മുസ്‌ലിയാര്‍ക്ക്‌ ചോര്‍ത്തിക്കൊടുത്തത്‌. അതിനിടയില്‍ ഖിലാഫത്ത്‌ ഓഫീസില്‍ കയറി പതാകയും ഗ്രന്ഥങ്ങളും നശിപ്പിക്കുകയും ചിലരെ അറസ്റ്റിലാക്കുകയും ചെയ്‌തു. ഈ വാര്‍ത്ത നാടാകെ പരന്നു. പള്ളി ആക്രമിക്കപ്പെട്ടു എന്നാണ്‌ പ്രചരിച്ച വാര്‍ത്ത.

അതോടെ മലപ്പുറം, കോട്ടക്കല്‍, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി ദേശങ്ങളില്‍ നിന്നെല്ലാം കൂറ്റന്‍ ജനസഞ്ചയങ്ങള്‍ തിരൂരങ്ങാടിയിലേക്കൊഴുകി. പോലീസ്‌സ്റ്റേഷന്‍ ആക്രമിക്കാനൊരുങ്ങിയ ജനക്കൂട്ടത്തെ ആലി മുസ്‌ലിയാര്‍ രംഗത്തെത്തി തടഞ്ഞെങ്കിലും ഫലം കണ്ടില്ല. ജനങ്ങളൊന്നായി പോലീസ്‌ സ്റ്റേഷനിലേക്ക്‌ മാര്‍ച്ച്‌ നടത്തി, അറസ്റ്റുചെയ്‌തവരെ വിട്ടയക്കണമെന്ന്‌ വിളിച്ചുപറഞ്ഞു. നിര്‍ദേശം അംഗീകരിക്കാം എന്ന്‌ ഉറപ്പുനല്‍കിയ ബ്രിട്ടീഷ്‌ അധികാരികള്‍ അപ്രതീക്ഷിതമായി ആ ജനക്കൂട്ടത്തിനു നേരെ തുരുതുരാ വെടിവെച്ചു. ഓര്‍ക്കാപ്പുറത്തുണ്ടായ അക്രമത്തില്‍ വിദ്വേഷം കത്തിപ്പടര്‍ന്നതോടെ ജനങ്ങള്‍ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി പട്ടാളത്തെയും പോലീസിനെയും നേരിട്ടു. പലരും വെടികൊണ്ട്‌ വീണപ്പോഴും തരിച്ചുകയറിയ വീര്യത്തോടെ തിരിച്ചടിച്ച മാപ്പിളപ്പോരാളികളുടെ ആത്മധൈര്യത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ബ്രിട്ടീഷുകാര്‍ ഓടിയൊളിച്ചു. അതോടെ ജനക്കൂട്ടം പിരിഞ്ഞുപോയി. മരിച്ചവരെ ഖബ്‌റടക്കാനും പരിക്കേറ്റവരെ ശുശ്രൂഷിക്കാനും ആലി മുസ്‌ലിയാര്‍ തിരൂരങ്ങാടി പള്ളിയില്‍ നേതൃത്വം നല്‍കി. പരപ്പനങ്ങാടി, താനൂര്‍ പ്രദേശങ്ങളില്‍ നിന്ന്‌ വന്നവര്‍ മടങ്ങിപ്പോകുമ്പോള്‍ പോലീസ്‌ സ്റ്റേഷനും തീവണ്ടിയാപ്പീസും തല്ലിത്തകര്‍ക്കുകയും റെയില്‍പ്പാലം പൊളിക്കുകയും ചെയ്‌തു. കോഴിക്കോട്ട്‌ നിന്ന്‌ കൂടുതല്‍ ബ്രിട്ടീഷ്‌ സൈന്യം തിരൂരങ്ങാടിയിലേക്ക്‌ വരാതിരിക്കാനാണ്‌ ഇങ്ങനെ ചെയ്‌തത്‌. അകാരണമായുണ്ടായ ഈ വെടിയുതിര്‍ക്കലാണ്‌ മലബാറിലെ മുസ്‌ലിം അന്തരീക്ഷത്തെ പ്രക്ഷുബ്‌ധമാക്കിയതെന്ന്‌ കെ കോയക്കുട്ടി മൗലവി മലബാര്‍ ലഹളയില്‍ എഴുതുന്നുണ്ട്‌.

കലക്‌ടര്‍ തോമസും ഹിച്ച്‌കോക്കും പിറ്റേന്ന്‌ രാവിലെ തിരൂരങ്ങാടിയില്‍ നിന്ന്‌ കോഴിക്കോട്ടേക്ക്‌ രക്ഷപ്പെടാനൊരുങ്ങിയെങ്കിലും റയില്‍വേ തകര്‍ക്കപ്പെട്ടതിനാല്‍ തീവണ്ടിയില്‍ പോകാനാകാതെ റയില്‍പാളത്തിലൂടെ ഓടി. ജനക്കൂട്ടം പിറകെ കൂടി. ഫറോഖ്‌ സ്റ്റേഷന്‍ വരെ രണ്ടുപേരെയും ഓടിച്ചു. അവിടെ നിന്ന്‌ തീവണ്ടിയില്‍ ഇരുവരും കോഴിക്കോട്ടേക്ക്‌ രക്ഷപ്പെടുകയാണ്‌ ചെയ്‌തത്‌. പോലീസും പട്ടാളവും ഓടിമറഞ്ഞതോടെ തിരൂരങ്ങാടിയും പരിസരവും ഖിലാഫത്ത്‌ ഭരണത്തിലായി. ആലി മുസ്‌ലിയാരുടെയും കുഞ്ഞലവിയുടെയും ലവക്കുട്ടിയുടെയും നേതൃത്വത്തിലായിരുന്നു ആ ഭരണം.

1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ലഖ്‌നോ റസിഡന്‍സിയും ദര്‍ഹിയിലെ ചെങ്കോട്ടയും താല്‍ക്കാലികമായി ബ്രിട്ടീഷുകാര്‍ക്ക്‌ നഷ്‌ടപ്പെട്ടതിനു ശേഷം സമാനമായ ഒരു ജനകീയ പോരാട്ടത്തില്‍ ഒരു പ്രദേശത്തിന്റെ അധികാരം ബ്രിട്ടീഷുകാര്‍ക്ക്‌ നഷ്‌ടപ്പെട്ടത്‌ തിരൂരങ്ങാടിയിലായിരുന്നു.

തിരൂരങ്ങാടിയിലെ ഖിലാഫത്ത്‌ ഭരണത്തില്‍ ഹിന്ദുക്കള്‍ ഒരു വിധത്തിലും പ്രയാസമനുഭവിക്കരുതെന്ന്‌ ആലി മുസ്‌ലിയാര്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു. സാമൂഹ്യദ്രോഹികളില്‍ നിന്ന്‌ ഹിന്ദുക്കള്‍ക്ക്‌ സംരക്ഷണം നല്‍കാന്‍ കാരപ്പാട്ട്‌ പുഴിക്കല്‍, കുറ്റിപ്പുറം, പണിക്കര്‍ തുടങ്ങിയ നിരവധി ഹിന്ദു തറവാട്ടുകളില്‍ ഖിലാഫത്ത്‌ വളണ്ടിയര്‍മാരെ അദ്ദേഹം കാവല്‍ നിര്‍ത്തി. ഖിലാഫത്ത്‌ ഭരണത്തില്‍ ആലി മുസ്‌ലിയാരുടെ നേതൃത്വമുള്ളപ്പോള്‍ യാതൊരു അക്രമവും നടന്നില്ലെന്ന്‌ കെ പി കേശവമേനോന്‍ കഴിഞ്ഞകാലത്തില്‍ പറയുന്നുണ്ട്‌. ഖിലാഫത്ത്‌ വിരുദ്ധനായ തിരൂരങ്ങാടിയിലെ മൂസക്കുട്ടി അധികാരിയുടെ വീട്‌ അക്രമിക്കാനൊരുങ്ങിയവരെപ്പോലും ആലി മുസ്‌ലിയാര്‍ തടഞ്ഞുവെന്ന്‌ കെ മാധവന്‍ നായര്‍ മലബാര്‍ കലാപത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. തിരൂരങ്ങാടിയിലെ സബ്‌രജിസ്‌ട്രാറായിരുന്ന എ പി കരുണാകരമോനോന്റെ ഗര്‍ഭിണിയായ ഭാര്യയെയും മക്കളെയും ലഹളസ്ഥലത്തു നിന്ന്‌ രക്ഷപ്പെടുത്തിയത്‌ ആലി മുസ്‌ലിയാരായിരുന്നുവെന്ന്‌ കെ പി കേശവമേനോന്‍ ഓര്‍മിക്കുന്നു. ഭരണരീതിയില്‍ തിരൂരങ്ങാടിയിലെ ഖിലാഫത്ത്‌ നിലനിന്നത്‌ വെറും പത്ത്‌ ദിവസമായിരുന്നു.

താല്‍ക്കാലികമായി പിന്തിരിഞ്ഞുവെങ്കിലും ബ്രിട്ടീഷുകാര്‍ കൂടുതല്‍ ശക്തരായി തിരിച്ചുവരുമെന്നതിനാല്‍ നിരുപാധികം പോലീസിന്‌ കീഴടങ്ങി അറസ്റ്റുവരിക്കണമെന്ന്‌ കെ പി കേശവമേനോന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ പ്രതിനിധി സംഘം ആലി മുസ്‌ലിയാരോട്‌ അഭ്യര്‍ഥിച്ചു. ``വരുന്നിടത്തുവെച്ചുകാണാം'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കെ പി കേശവമേനോനെയും സഹപ്രവര്‍ത്തകരെയും ഏറെ ഇഷ്‌ടപ്പെട്ട ആലി മുസ്‌ലിയാര്‍ അവരുടെ നിര്‍ദേശം സ്‌നേഹപൂര്‍വം തള്ളി. എന്നാല്‍ ഇതേ നിര്‍ദേശം മുന്നോട്ടുവെച്ച ബ്രിട്ടീഷുകാരുടെ പാദസേവകന്‍ ഖാന്‍ ബഹാദൂര്‍ ചേക്കുട്ടിയുടെ മുഖത്തുനോക്കി ആലി മുസ്‌ലിയാര്‍ ഗര്‍ജിച്ചത്‌ ഇങ്ങനെയായിരുന്നു: ``യഥാര്‍ഥ മാപ്പിള തന്റെ മതത്തെ രക്ഷിക്കാന്‍ മരിക്കേണ്ടിവന്നാലും ഭയക്കില്ല. വിദേശികളായ കാഫിറുകളുടെ ചെരുപ്പുനക്കുന്ന ചേക്കുട്ടിയെപ്പോലുള്ളവര്‍ക്ക്‌ പേടിയുണ്ടാകും. നിന്നെപ്പോലുള്ളവരാണ്‌ മാപ്പിള സമുദായത്തിന്റെ ദുരന്തം'' (മലബാര്‍ സമരം, എം പി നാരായണമേനോനും സഹപ്രവര്‍ത്തകരും 75)

1921 ആഗസ്‌ത്‌ 30ന്‌ ഉന്നത പോലീസ്‌ സൈന്യം തിരൂരങ്ങാടിയിലെത്തി. പ്രദേശം തിരിച്ചുപിടിക്കാനുള്ള വരവായിരുന്നു അത്‌. പരിസരദേശങ്ങളില്‍ നിന്നുള്ള എല്ലാ വഴികളിലും തലേ ദിവസം രാത്രി പട്ടാളക്കാരെ കാവല്‍നിര്‍ത്തിയ ശേഷം പിറ്റേന്ന്‌ ആലി മുസ്‌ലിയാരുടെ പള്ളി വളഞ്ഞു. പള്ളിയില്‍ മുസ്‌ലിയാരടക്കം നൂറോളം പേരുണ്ടായിരുന്നു. ആഗസ്‌ത്‌ 31ന്‌ രാവിലെ പട്ടാളം പള്ളിക്കുള്ളിലേക്ക്‌ തുരുതുരാ വെടിയുതിര്‍ത്തു. പള്ളിയിലുള്ളവരും അടങ്ങിനിന്നില്ല. തിരിച്ചുവെടിവെച്ചു. ദീര്‍ഘനേരം വെടിവെപ്പ്‌ തുടര്‍ന്നു. സംഭരിച്ചുവെച്ച വെടിമരുന്ന്‌ തീര്‍ന്നതോടെ പള്ളിയില്‍ നിന്ന്‌ ചിലര്‍ പുറത്തുകടന്നു. കുഞ്ഞലവിയും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ പട്ടാളത്തെ അക്രമിച്ചു. നിരവധി പട്ടാളക്കാര്‍ കൊല്ലപ്പെട്ടു.

വെടിക്കോപ്പുകള്‍ തീര്‍ന്നതോടെ ആലി മുസ്‌ലിയാരും സംഘവും പട്ടാളത്തിന്‌ കീഴടങ്ങി. അവരെ പിറ്റേ ദിവസം തിരൂരിലേക്കും അവിടെ നിന്ന്‌ കോയമ്പത്തൂരിലേക്കും കൊണ്ടുപോയി. രാജാവിനെതിരെ യുദ്ധംചെയ്‌തുവെന്ന കുറ്റം ചുമത്തി ആലി മുസ്‌ലിയാര്‍ക്കും അനുയായികള്‍ക്കും വധശിക്ഷ വിധിച്ചു. 1922 ഫെബ്രുവരി 17ന്‌ ആലി മുസ്‌ലിയാരെ തൂക്കിക്കൊന്നുവെന്നും അതേദിവസം രാവിലെ അദ്ദേഹത്തിന്‌ സ്വാഭാവിക മരണം സംഭവിച്ചുവെന്നും പറയപ്പെടുന്നുണ്ട്‌. കോയമ്പത്തൂര്‍ ശുക്‌റാന്‍ പേട്ടയിലാണ്‌ ആലി മുസ്‌ലിയാരെ ഖബ്‌റടക്കിയത്‌.

``ഞാന്‍ അക്രമമായി യാതൊന്നും ചെയ്‌തിട്ടില്ല. എന്റെ കയ്യില്‍ കുത്തിപ്പിടിക്കുന്ന വടിയല്ലാതെ യാതൊരായുധവുമില്ല. പാതിരാക്കു ശേഷം പട്ടാളക്കാര്‍ വീടുകളില്‍ കയറി ബഹളമുണ്ടാക്കുന്നു. ഞങ്ങളുടെ ആളുകളെ പിടിച്ചുകൊണ്ടുപോകുന്നു. സമാധാനപരമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ പട്ടാളം ഞങ്ങളുടെ നേരെ വെടിവെക്കുന്നു. ഇത്‌ നീതിയാണോ? ഇങ്ങനെയുള്ള അനീതിക്ക്‌ വഴങ്ങാന്‍ പാടുണ്ടോ?'' -ഇതായിരുന്നു ആലി മുസ്‌ലിയാരുടെ നിലപാട്‌.

പാണ്ഡിത്യത്തിന്റെ മഹാഗോപുരമായി, സമുദായത്തിന്റെ അതിജീവനപ്പോരാട്ടത്തിന്‌ കര്‍മകുശലനായ നായകനായിത്തീര്‍ന്ന ഉന്നതജീവിതമാണ്‌ ആലി മുസ്‌ലിയാരുടേത്‌. `കുത്തിപ്പിടിക്കുന്ന വടി'കൊണ്ട്‌ ഒരു കാലഘട്ടത്തിന്റെയും ഒരു സമൂഹത്തിന്റെയും ദിശ നിര്‍ണയിക്കാന്‍ സാധിച്ച വിപ്ലവ സൂര്യനാണ്‌ ആലി മുസ്‌ലിയാര്‍

വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്ഹാജി


              ണമുറിയാത്ത സമരവീര്യവും അചഞ്ചലമായ നേതൃശക്തിയും കൊണ്ട്‌ മുസ്‌ലിം കേരളത്തിന്റെ ഹൃദയ താരകമായിത്തീര്‍ന്ന വിപ്ലവ നായകനാണ്‌ വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി. ആലി മുസ്‌ലിയാരുടെ ശാക്തിക പിന്‍ബലവും

സുധീരനായ പിന്‍ഗാമിയുമായിത്തീര്‍ന്ന്‌, വിസ്‌മയകരമായ യുദ്ധതന്ത്രങ്ങളും അനിതരമായ ഭരണ നൈപുണ്യവും പ്രകടിപ്പിച്ച പോരാളിയായിരുന്നു വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി. സന്ധിചെയ്യാത്ത സമരശക്തിയിലൂടെ സാമ്രാജ്യത്വക്കഴുകന്മാരെ വിറപ്പിച്ച കുഞ്ഞഹമ്മദ്‌ ഹാജി ഇന്ത്യ ജന്മംനല്‌കിയ ആത്മാഭിമാനിയായ വിപ്ലവകാരിയാണ്‌. മലബാര്‍ സമരത്തില്‍ വര്‍ഗീയത കണ്ടവര്‍ പോലും വാരിയംകുന്നത്തിനെ വര്‍ഗീയവാദിയാക്കാന്‍ ധൈര്യപ്പെടാതിരുന്നത്‌ സമരത്തിലും ഭരണത്തിലും അദ്ദേഹം നിഷ്‌കര്‍ഷിച്ച മതമൈത്രി കൊണ്ടുതന്നെയാണ്‌.



വാരിയംകുന്നത്ത്‌ മൊയ്‌തീന്‍ കുട്ടി ഹാജിയുടെയും തുവ്വൂരിലെ പറവട്ടി കുഞ്ഞായിശുമ്മയുടെയും മകനായി 1866ല്‍ മഞ്ചേരിക്കടുത്ത്‌ നെല്ലിക്കുത്തിലാണ്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ ജനനം. ആലി മുസ്‌ലിയാരുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്ന ഹാജിയുടെ കുടുംബത്തിന്‌ ബ്രിട്ടീഷ്‌ വിരുദ്ധ പോരാട്ടത്തില്‍ പാരമ്പര്യമുണ്ടായിരുന്നു. 1894ലെ മണ്ണാര്‍ക്കാട്‌ ലഹളയില്‍ പങ്കെടുത്തതിനാല്‍ അന്തമാനിലേക്ക്‌ നാടുകടത്തപ്പെട്ടവരില്‍ ഹാജിയുടെ ഉപ്പയും ബന്ധുവായ പുന്നക്കാടന്‍ ചേക്കുഹാജിയും ഉള്‍പ്പെട്ടിരുന്നു. വള്ളുവങ്ങാട്‌ കുന്നുമ്മല്‍ പ്രൈമറി സ്‌കൂളിലെ പഠനശേഷം ആലി മുസ്‌ലിയാരുടെ പിതൃസഹോദരന്‍ എരിക്കുന്നന്‍ മമ്മദ്‌ കുട്ടി മുസ്‌ലിയാരില്‍ നിന്ന്‌ മതപഠനവും നടത്തി. പിന്നീട്‌ കൃഷിയിലേക്കും കച്ചവടത്തിലേക്കും തിരിഞ്ഞെങ്കിലും മണ്ണാര്‍ക്കാട്‌ ലഹള അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായിത്തീര്‍ന്നു. ജന്മനാ കൈവന്ന ബ്രിട്ടീഷ്‌ വിരോധം, പിതാവ്‌ നാടുകടത്തപ്പെട്ടതോടെ മൂര്‍ച്ഛിച്ചു. പരസ്യമായ ബ്രിട്ടീഷ്‌ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക്‌ ഇറങ്ങിയതും അതോടെയാണ്‌. സമരങ്ങള്‍ക്ക്‌ നേതൃത്വം നല്‌കണമെന്നാവശ്യപ്പെട്ട്‌ അക്കാലത്തെ പ്രമുഖ പണ്ഡിതന്മാര്‍ക്കെല്ലാം അദ്ദേഹം കത്തയച്ചു. ഈ കത്തുകള്‍ ശ്രദ്ധയില്‍ പെട്ടതോടെ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്യാനൊരുങ്ങി. അവര്‍ക്ക്‌ പിടികൊടുക്കാതെ വേഷപ്രച്ഛന്നനായി കുഞ്ഞഹമ്മദ്‌ ഹാജി നാടുവിട്ടു. ആ യാത്ര ചെന്നവസാനിച്ചത്‌ വിശുദ്ധ മക്കയിലായിരുന്നു. മൂന്നു വര്‍ഷത്തെ മക്കാജീവിതം അദ്ദേഹത്തെ നിപുണനായ ഒരു പണ്ഡിതനാക്കി മാറ്റി.

മലബാര്‍ സമരത്തിന്റെ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ നാട്ടില്‍ മടങ്ങിയെത്തിയെങ്കിലും ജന്മനാട്ടില്‍ താമസിക്കാന്‍ ഗവണ്‍മെന്റ്‌ അനുവദിച്ചില്ല. അതുകാരണം മൊറയൂരിനടുത്ത പോത്തുവെട്ടിപ്പാറയിലായിരുന്നു ആദ്യം താമസിച്ചത്‌. മലബാര്‍ കലക്‌ടര്‍ ഇന്നിസിനെ കരുവാരക്കുണ്ട്‌ വെച്ച്‌ പതിയിരുന്ന്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഹാജി കുറ്റക്കാരനാണെന്ന്‌ ബ്രിട്ടീഷ്‌ രേഖകളില്‍ പറയുന്നുണ്ട്‌. അതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചു. പോത്തുവെട്ടിപ്പാറയില്‍ കുറച്ചുകാലം താമസിച്ച ശേഷം ജന്മനാട്ടിലേക്ക്‌ പോകാന്‍ അനുവാദം ലഭിച്ചു.

ഹാജിയുടെ മാതാപിതാക്കള്‍ ഭൂവുടമകളും സമ്പന്നരുമായിരുന്നു. കുറച്ചുകാലം ഹാജിയും മരക്കച്ചവടം നടത്തി. അക്കാലത്ത്‌ അദ്ദേഹത്തിന്‌ അനേകം പോത്തുവണ്ടികളുണ്ടായിരുന്നു. അവയില്‍ മരം കയറ്റി കോഴിക്കോട്ടേക്ക്‌ പോകും. ഏറനാട്‌, വള്ളുവനാട്‌, കോഴിക്കോട്‌ എന്നിവിടങ്ങളിലെ വ്യാപാര പ്രമുഖരുമായും സാധാരണ തൊഴിലാളികളുമായും നല്ല ബന്ധമുണ്ടാക്കാന്‍ ഇത്‌ സഹായമേകി. മലബാര്‍ സമരകാലത്ത്‌ പോത്തുവണ്ടി, കാളവണ്ടി ഉടമകളെ സംഘടിപ്പിച്ച്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റിനും ജന്മിമാര്‍ക്കുമെതിരെ അണിനിരത്താനും എളുപ്പമായി.

ഖിലാഫത്ത്‌ പ്രസ്ഥാനം ശക്തിയാര്‍ജിച്ചപ്പോള്‍ കുഞ്ഞഹമ്മദ്‌ ഹാജി സജീവ പ്രവര്‍ത്തകനായി. തുവ്വരിലെ ഖിലാഫത്ത്‌ കമ്മിറ്റിയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്‌ കമ്മിറ്റിയില്‍ അംഗത്വം നല്‌കിയത്‌ എം പി നാരായണ മേനോനായിരുന്നുവെന്ന്‌ എം പി എസ്‌ മേനോന്‍ രേഖപ്പെടുത്തുന്നു. കുഞ്ഞഹമ്മദ്‌ ഹാജി ഖിലാഫത്ത്‌ പ്രസ്ഥാനത്തിലുണ്ടായിരുന്നില്ല എന്ന്‌ വരുത്താന്‍ കെ മാധവന്‍ നായരെ പോലുള്ളവര്‍ ശ്രമിച്ചതുകൊണ്ടാവാം എം പി എസ്‌ മേനോന്‍ ഇത്‌ എടുത്തുപറഞ്ഞത്‌. ഖിലാഫത്ത്‌ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ കുഞ്ഞഹമ്മദ്‌ ഹാജി അതില്‍ ചേര്‍ന്നുവെന്നും അതിന്റെ പ്രധാന പ്രവര്‍ത്തകനായിത്തീര്‍ന്നുവെന്നും ഏറനാട്ടില്‍ പല സഭകളും സ്ഥാപിച്ചുവെന്നും ദിവാന്‍ ബഹാദൂര്‍ സി ഗോപാലന്‍ നായര്‍ എഴുതിയിട്ടുണ്ട്‌. ആലി മുസ്‌ലിയാര്‍, കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാര്‍, എം പി നാരായണമേനോന്‍ തുടങ്ങിയവരായിരുന്നു ഖിലാഫത്ത്‌ പ്രസ്ഥാനത്തില്‍ ഹാജിയുടെ ഉറ്റ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. ആലി മുസ്‌ലിയാരെയാണ്‌ നേതാവായി ഹാജി അംഗീകരിച്ചത്‌.

1921 ആഗസ്‌തില്‍ തിരൂരങ്ങാടിയില്‍ പട്ടാളം നടത്തിയ ക്രൂരമായ നരനായാട്ടിനെ തുടര്‍ന്നാണ്‌ ഹാജി കൂടുതല്‍ കര്‍മശക്തിയാര്‍ജിച്ച്‌ രംഗത്തുവന്നത്‌. ആനക്കയത്തു നിന്ന്‌ ആറായിരത്തിലധികം ആയുധധാരികളായ ഖിലാഫത്ത്‌ പോരാളികളോടൊപ്പം അദ്ദേഹം ആഗസ്‌ത്‌ 22ന്‌ പുറപ്പെട്ടു. ആലി മുസ്‌ലിയാരെ രക്ഷിക്കാനായിരുന്ന ആ പുറപ്പാട്‌. അക്കൂട്ടത്തില്‍ അഞ്ഞൂറിലധികം ഹിന്ദുക്കളുണ്ടായിരുന്നുവെന്ന്‌ സര്‍ദാര്‍ ചന്ത്രോത്ത്‌ തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്‌. ചന്ത്രോത്ത്‌ എഴുതുന്നു: ``കുറുതായി മെലിഞ്ഞ്‌ കറുത്ത്‌, പല്ലുകള്‍ പലതും പോയി കവിളൊട്ടി, താടിയില്‍ കുറേശ്ശെ രോമം വളര്‍ത്തി, തടിച്ച വെള്ള ഷര്‍ട്ടും വെള്ളക്കോട്ടും ധരിച്ച്‌, ചുവന്ന രോമത്തൊപ്പിയണിഞ്ഞ്‌, അതിനു ചുറ്റും വെള്ള ഉറുമാല്‍ കെട്ടി, കരയുന്ന ചെരിപ്പും കൈയില്‍ വാളുമായി നല്‌ക്കുന്ന -ധീരത്വം സ്‌ഫുരിക്കുന്ന നേതാവിനെ കണ്ടപ്പോള്‍ അവിടെ കൂടിയിരുന്ന ജനഹൃദയം പടപടാ ഇടിച്ചു എന്നാണ്‌ പറയുന്നത്‌. കണ്ടാല്‍ അല്‌പം വിരൂപനെങ്കിലും അയാളുടെ കണ്ണുകള്‍ക്ക്‌ നല്ല കാന്തശക്തിയുണ്ടായിരുന്നു. അയാള്‍ വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയായിരുന്നു.'' (ദേശാഭിമാനി -1946 ആഗസ്‌ത്‌ 25, ഉദ്ധരണം: കേരള മുസ്‌ലിം ഡയറക്‌ടറി)

അന്നത്തെ ഡപ്യൂട്ടി കലക്‌ടര്‍ സി ഗോപാലന്‍ നായര്‍ ഹാജിയെ കുറിച്ചെഴുതുന്നു: ``വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി ലഹളക്കാരുടെ പാരമ്പര്യമുള്ള ഒരു കുടുംബത്തിലെ ആളാണ്‌. മുമ്പൊരു ലഹളയില്‍ സഹകരിച്ചതിന്‌ പിതാവിനൊപ്പം കുട്ടിക്കാലത്തു തന്നെ അയാളെ നാടുകടത്തുകയുണ്ടായി. ആറേഴ്‌ കൊല്ലം മുമ്പ്‌ തിരിച്ചെത്തിയപ്പോള്‍ സ്വന്തം ഗ്രാമത്തിലയാളെ സ്ഥിരതാമസമാക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ കുറച്ചുകാലത്തിനു ശേഷം തന്റെ ഗ്രാമത്തിലെത്തി ഒരു വണ്ടിക്കാരനായി ജീവിതമാരംഭിക്കുകയും ചെയ്‌തു. ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ ആരംഭത്തോടെ അയാളതില്‍ ചേരുകയും അതിന്റെ മുഖ്യ പ്രവര്‍ത്തകരിലൊരാളായിത്തീരുകയും ചെയ്‌തു. സഭകള്‍ സംഘടിപ്പിക്കുകയും ചെയ്‌തു. അങ്ങനെ ഏറനാട്ടിലെ ഖിലാഫത്തിന്റെ മാര്‍ഗദര്‍ശിയായിത്തീരുകയും ചെയ്‌തു. കലാപം പൊട്ടിപ്പുറപ്പെട്ടതോടെ അയാള്‍ രാജാവായി. മാപ്പിള റിട്ടയേര്‍ഡ്‌ ഇന്‍സ്‌പെക്‌ടറായ ഖാന്‍ ബഹാദൂര്‍ ചേക്കുട്ടിയെ കൊലപ്പെടുത്തിക്കൊണ്ടയാള്‍ തന്റെ സ്ഥാനാരോഹണം നടത്തി. ഹിന്ദുക്കളുടെ രാജാവും മുഹമ്മദീയരുടെ അമീറും ഖിലാഫത്ത്‌ സേനയുടെ കേണലുമായി അയാള്‍ ചമഞ്ഞു. രോമത്തൊപ്പി, ഖിലാഫത്ത്‌ യൂണിഫോമും ബാഡ്‌ജും, കൈയിലൊരു വാള്‍ -ഇതായിരുന്നു അയാളുടെ വേഷം. ഏറനാടും വള്ളുവനാടും ഉള്‍പ്പെടെ തന്റെ രാജ്യത്ത്‌ അയാള്‍ പൂര്‍ണസ്വരാജ്‌ നടപ്പാക്കി. കൊള്ളയും കവര്‍ച്ചയും മൂലം രാജ്യനിവാസികള്‍ക്ക്‌ വലിയ കഷ്‌ടത നേരിട്ടതായി താന്‍ മനസ്സിലാക്കുന്നുവെന്നും അതിനാല്‍ ഇക്കൊല്ലം (1921) താന്‍ അവരുടെ മേല്‍ നികുതി ചുമത്തുന്നതല്ലെന്നും അടുത്ത കൊല്ലം നികുതി ഈടാക്കുന്നതാണെന്നും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. തന്റെ രാജ്യാതിര്‍ത്തി വിട്ട്‌ പുറത്തുപോകാനാഗ്രഹിക്കുന്നവര്‍ക്ക്‌ അദ്ദേഹം പാസ്‌പോര്‍ട്ട്‌ നല്‌കുകയും ചെയ്‌തു.'' (മലബാര്‍ കലാപം, പേ.76-78)

കുഞ്ഞഹമ്മദ്‌ ഹാജിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടിയിലേക്ക്‌ പുറപ്പെട്ട സംഘം പാണ്ടിക്കാട്‌ പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ച്‌ തോക്കും ആയുധങ്ങളും കൈക്കലാക്കി. മഞ്ചേരിയില്‍ കൊള്ള നടക്കുന്നുവെന്നറിഞ്ഞ്‌ സംഘം അങ്ങോട്ടുപോയി. കോണ്‍ഗ്രസ്‌ നേതാക്കളായ കെ മാധവന്‍ നായര്‍, കെ കേശവന്‍ നായര്‍ എന്നിവരുമായി സംഭാഷണം നടത്തി.

നിയന്ത്രണങ്ങളില്ലാതെ കൊള്ളയും കൊലയും നടത്തിയിരുന്ന മാപ്പിളമാരെ അച്ചടക്കമുള്ളവരാക്കിയത്‌ കുഞ്ഞഹമ്മദ്‌ ഹാജിയാണ്‌. അദ്ദേഹം നേതൃരംഗത്തെത്തിയതോടെ ജനം കൂടുതല്‍ ശിക്ഷിതരായി. ബ്രിട്ടീഷ്‌ പട്ടാളത്തിനെതിരെ മാത്രമല്ല, അവരെ സഹായിക്കുന്ന ഹിന്ദു-മുസ്‌ലിം ജന്മിമാര്‍ക്കെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. ഹിന്ദു-മുസ്‌ലിം സൗഹൃദത്തിന്റെ കാവലാളായിരുന്നു കുഞ്ഞമ്മദ്‌ ഹാജി. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ആധികാരിക ചരിത്രകാരന്‍ എ കെ പിള്ള എഴുതുന്നു: ``കുഞ്ഞഹമ്മദ്‌ ഹാജി ലഹളക്കാരുടെ നേതൃത്വം സ്വീകരിച്ചതോടു കൂടി ലഹളയുടെ ഉദ്ദേശ്യം കുറേക്കൂടി വിപുലമായിത്തീര്‍ന്നു. അരാജകത്വ സ്ഥിതി കഴിയുന്നതും വരാതെ കണ്ട്‌ എല്ലാം ക്രമമായും ചില മുറകളനുസരിച്ചും പോകണമെന്ന്‌ കുഞ്ഞഹമ്മദ്‌ ഹാജിക്ക്‌ അഭിപ്രായമുണ്ടായിരുന്നു. അയാള്‍ തന്റെ അനുയായികളുടെ ഇടയില്‍ ചില നിയമങ്ങളെല്ലാം ഏര്‍പ്പെടുത്തി. അതില്‍ നിന്ന്‌ തെറ്റി നടക്കുന്നവരെ കഠിനമായി ശിക്ഷിച്ചു. അയാളുടെ കല്‌പനകളില്‍ ഒന്ന്‌, ഹിന്ദുക്കളെ ഉപദ്രവിച്ചുപോകരുതെന്നും തന്റെ പ്രത്യേക അനുമതിയോടു കൂടിയല്ലാതെ എതിര്‍പക്ഷത്തു നിന്ന്‌ തടവുകാരായി പിടിക്കുന്ന യാതൊരാളെയും വധിച്ചുപോകരുതെന്നും ഉള്ളതായിരുന്നു. സാമാന്യജനങ്ങളെ ശല്യപ്പെടുത്തുകയോ വീടുകളോ പീടികകളോ കൊള്ള നടത്തുകയോ ചെയ്യുന്നവരെ കുഞ്ഞഹമ്മദ്‌ ഹാജിയുടെ വരുതിയില്‍ വിചാരണ ചെയ്‌ത്‌ തക്ക ശിക്ഷ നല്‌കിവന്നു. മുകളില്‍ പ്രസ്‌താവിച്ച പ്രകാരം ആഗസ്‌ത്‌ 25ന്‌ മഞ്ചേരിയിലെ നമ്പൂതിരി ബേങ്ക്‌ കയ്യേറി അതിലുണ്ടായിരുന്ന പണ്ടങ്ങള്‍ അതിന്റെ ഉടമസ്ഥന്മാരെ വരുത്തി തിരിച്ചുകൊടുത്തത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ ആദ്യപ്രവര്‍ത്തനമായിരുന്നു. അന്നേദിവസം മഞ്ചേരി നാല്‍ക്കവലയില്‍ വെച്ച്‌ ചെയ്‌ത പ്രഖ്യാപനത്തില്‍ ഹിന്ദുക്കള്‍ക്ക്‌ യാതൊരു ഉപദ്രവവും ഉണ്ടാക്കുന്നതല്ലെന്നും ഉറപ്പുനല്‌കിയിരുന്നു.'' (കോണ്‍ഗ്രസ്സും കേരളവും, പേ.446,447)

ഹാജിയും സംഘവും മഞ്ചേരിയില്‍ താമസിക്കുമ്പോള്‍, പുല്ലൂര്‍ നമ്പൂതിരിപ്പാട്‌ നടത്തിയിരുന്ന ബേങ്ക്‌ ചിലര്‍ കൊള്ളചെയ്യാനൊരുങ്ങി. അതിനെതിരെയുള്ള ഹാജിയുടെ നലിപാടിനെക്കുറിച്ച്‌ കെ മാധവന്‍ നായര്‍ എഴുതുന്നു: ``കുഞ്ഞഹമ്മദ്‌ ഹാജി അന്നു തന്നെ (ആഗസ്‌ത്‌ 25) മഞ്ചേരിയില്‍ താമസിച്ചു. അയാള്‍ മഞ്ചേരിയില്‍ താമസിക്കുന്നത്‌ അവിടത്തെ മാപ്പിളമാരില്‍ പലര്‍ക്കും ഒട്ടും തന്നെ ഇഷ്‌ടമുണ്ടായിരുന്നില്ല. അവിടെ പുല്ലൂര്‍ നമ്പൂതിരിയുടെ വക ഒരു ബാങ്ക്‌ ഉണ്ടായിരുന്നു. ആ ബാങ്ക്‌ കൊള്ള ചെയ്യാന്‍ അവര്‍ എല്ലാ ഏര്‍പ്പാടുകളും ചെയ്‌തുകൊണ്ടിരുന്ന അവസരത്തിലാണ്‌ കുഞ്ഞഹമ്മദ്‌ ഹാജി അവിടെ വന്നിരുന്നത്‌. ഹാജി ഈ വര്‍ത്തമാനം അറിഞ്ഞു ബാങ്ക്‌ കാക്കാന്‍ തന്റെ സ്വന്തം ഭടന്മാരെ കാവല്‍ക്കാരായി നിര്‍ത്തി. പണ്ടത്തിന്റെ ഉടമസ്ഥര്‍ ലക്ഷ്യത്തോടു കൂടി വന്ന്‌ ചോദിക്കുന്ന പക്ഷം പണ്ടം മടക്കിക്കൊടുക്കുന്നതാണെന്ന്‌ വിളംബരം ചെയ്‌തു. പല ഹിന്ദുക്കളും മാപ്പിളമാരും അവിടെ ചെന്ന്‌ പണ്ടം മടക്കിക്കൊണ്ടു പോയി. ബാങ്കിലെ ഉടമസ്ഥന്‍ വാസുദേവന്‍ നമ്പൂതിരി ലഹള തുടങ്ങിയപ്പോള്‍ തന്നെ ഓടിയൊളിച്ചിരുന്നു. 25-ാം തിയ്യതി ഉച്ച തിരിയുന്നതുവരെ ഇങ്ങനെ പണ്ടം മടക്കിക്കൊടുത്തിരുന്നു.'' (മലബാര്‍ ലഹള, പേ.172)

ഇംഗ്ലീഷുകാരുടെ ഓഫീസുകള്‍ ചുട്ടുകരിക്കാന്‍ കുഞ്ഞഹമ്മദ്‌ ഹാജി കല്‍പിച്ചു. പോലീസ്‌ സ്റ്റേഷനും രജിസ്‌ട്രാറാപ്പീസും കത്തിച്ചു. ഖജനാവ്‌ പൊളിച്ചു. അതില്‍ നിന്നു കിട്ടിയ പണം പുല്ലൂര്‍ നമ്പൂതിരിക്കു നല്‍കി. ബ്രഹ്‌മദത്തന്‍ നമ്പൂതിരി എഴുതുന്നു: ``മഞ്ചേരിയില്‍ അടുത്ത ദിവസം ചില സംഭവങ്ങളൊക്കെ ന ടന്നു. പുല്ലൂരുടെ ബാങ്ക്‌ കൊള്ളക്കാര്‍ കവര്‍ച്ച ചെയ്‌തു. പണയപ്പണ്ടങ്ങള്‍ എടുത്തുകൊണ്ടു പോയി. ജനാബ്‌ കുഞ്ഞഹമ്മദ്‌ ഹാജി അതെല്ലാം മടക്കി കൊടുപ്പിച്ചു. ഖജാനയില്‍ നിന്നു കിട്ടിയ സംഖ്യയില്‍ നിന്ന്‌ പുല്ലൂരിനു നഷ്‌ടപരിഹാരം കൊടുത്തു.'' (ഖിലാഫത്ത്‌ സ്‌മരണകള്‍, പേ.54)

1921 ആഗസ്‌ത്‌ 29ന്‌ കുഞ്ഞഹമ്മദ്‌ ഹാജിയും സംഘവും റിട്ടയേര്‍ഡ്‌ ഇന്‍സ്‌പെക്‌ടര്‍ ചേക്കുട്ടിയെ കൊലപ്പെടുത്തി. 1894ലും 1897ലും നടന്ന മാപ്പിളമാരുടെ സായുധസമര കാലത്ത്‌ ഇന്‍സ്‌പെക്‌ടറായിരുന്ന ചേക്കുട്ടി വാരിയംകുന്നത്തിന്റെ കുടുംബത്തെ അതിക്രൂരമായി മര്‍ദിച്ചിരുന്നു.

1921 ആഗസ്‌ത്‌ 25ന്‌ നടന്ന പൂക്കോട്ടൂര്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ ഹാജിയും അനുയായികളും ശ്രമിച്ചെങ്കിലും അവരെത്തിയപ്പോഴേക്ക്‌ യുദ്ധം കഴിഞ്ഞിരുന്നു. പൂക്കോട്ടൂര്‍ നിവാസികള്‍ക്ക്‌ സാന്ത്വനം നല്‍കി കുറച്ചുകാലം അദ്ദേഹം അവിടെ താമസിച്ചു. വാരിയംകുന്നത്തിന്റെ സാന്നിധ്യത്തെ ഭയന്ന കൊണ്ടോട്ടി തങ്ങള്‍, തന്നെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ബ്രിട്ടീഷ്‌ പട്ടാള കമാന്റര്‍ക്ക്‌ കത്തയച്ചു. ബ്രിട്ടീഷുകാരുടെ ഒത്താശക്കാരനായിരുന്നു കൊണ്ടോട്ടി തങ്ങള്‍. ഈ വിവരമറിഞ്ഞ ഹാജിയും സംഘവും പൂക്കോട്ടൂരില്‍ നിന്ന്‌ മഞ്ചേരിയിലേക്കും അവിടെ നിന്ന്‌ അരീക്കോട്ടേക്കും പോയി. അരീക്കോട്‌ നിന്ന്‌ 1921 ഒക്‌ടോബര്‍ 28ന്‌ സായുധ യോദ്ധാക്കളോടൊപ്പം കൊണ്ടോട്ടിയിലെത്തി. വഴിയില്‍ വെച്ച്‌ ഒട്ടേറെ മതപണ്ഡിതന്മാരും മുസ്‌ലിം യുവാക്കളും സംഘത്തില്‍ ചേര്‍ന്നു. കൊണ്ടോട്ടിയിലെത്തിയ ഉടനെ അവര്‍ പോലീസ്‌ സ്റ്റേഷന്‍ തകര്‍ത്തു. രജിസ്‌ട്രാര്‍ ഓഫീസ്‌ കത്തിച്ചു. അവര്‍ പിന്നീട്‌ പോയത്‌ കൊണ്ടോട്ടി ഖുബ്ബയിലേക്കായിരുന്നു. ഖുബ്ബയിലുണ്ടായിരുന്ന ഹസന്‍കുട്ടി മൊല്ല നഗാറ അടിക്കാന്‍ തുടങ്ങി. സഹായത്തിന്‌ ആളെക്കൂട്ടാനായിരുന്നു നഗാറ. അതിനാല്‍ സംഘം അത്‌ തടഞ്ഞു. അനുസരിക്കാതിരുന്ന ഹസന്‍കുട്ടി മൊല്ലയെ ആരോ കുത്തിമലര്‍ത്തി. ഹാജിയും കൂട്ടരും ഖുബ്ബയിലേക്ക്‌ വരുന്നതു കണ്ട നസ്വ്‌റുദ്ദീന്‍ തങ്ങള്‍, കാര്യസ്ഥന്‍ കോയ ഹസന്‍ കോയ അധികാരി, അത്തറക്കാട്ട്‌ കുട്ട്യസ്സന്‍ എന്നിവര്‍ ഇരട്ടക്കുഴല്‍ തോക്കെടുത്ത്‌ തുരുതുരാ വെടിയുതിര്‍ക്കാന്‍ തുടങ്ങി. ഹാജിയുടെ സംഘത്തിലെ കമ്മു കൊല്ലപ്പെട്ടു.

കൊണ്ടോട്ടി തങ്ങളുടെ ആയുധങ്ങള്‍ പിടിച്ചെടുത്ത്‌ കോഴിക്കോട്ടെ ഹജുര്‍ കീഴ്‌പ്പെടുത്താനായിരുന്നു ഹാജി ഉദ്ദേശിച്ചതെന്ന്‌ ചില രേഖകളുണ്ട്‌. അത്തരമൊരു കിംവദന്തി കോഴിക്കോട്ട്‌ പ്രചരിക്കുകയും ചയ്‌തു. കൊണ്ടോട്ടിയില്‍ നിന്ന്‌ ഹാജിയും അനുയായികളും അരീക്കോട്ടേക്ക്‌ യാത്രയായി. അവിടെ നിന്ന്‌ കുറെ പേരെ കൂട്ടി നിലമ്പൂരിലേക്കും പോയി. പിന്നീട്‌ നിലമ്പൂരായിരുന്നു വാരിയംകുന്നത്തിന്റെ ഖിലാഫത്ത്‌ ആസ്ഥാനം.

തന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ പലര്‍ക്കായി അദ്ദേഹം ചുമതല നല്‍കി. സഹോദരന്‍ മൊയ്‌തീന്‍കുട്ടിക്ക്‌ നിലമ്പൂര്‍ പുഴയുടെ വടക്കുഭാഗങ്ങളും, ചുങ്കത്തറയും ചുറ്റുമുള്ള സ്ഥലങ്ങളും വാരിയംകുന്നത്ത്‌ കുഞ്ഞുട്ടിഹാജിക്കും എടക്കരയും പരിസര പ്രദേശങ്ങളും ചക്കുംപുറത്ത്‌ ആലിക്കുട്ടിക്കും, കൂറ്റമ്പാറ പ്രദേശങ്ങള്‍ ഉണ്ണിത്തറിക്കും കരുവാരക്കുണ്ട്‌, കാളികാവ്‌ ദേശങ്ങള്‍ വാരിയംകുന്നത്ത്‌ കോയാമുഹാജിക്കും നല്‍കി. നീതിനിര്‍വഹണത്തില്‍ അവരെല്ലാം ഹാജിയുടെ കല്‍പനകള്‍ പൂര്‍ണമായും അനുസരിച്ചു. സപ്‌തംബര്‍ 20ന്‌ വെള്ളിനേഴിക്കടുത്ത്‌ വെച്ച്‌ മാപ്പിള നേതാക്കളുടെ സമ്മേളനം വാരിയംകുന്നത്ത്‌ വിളിച്ചുചേര്‍ത്തു. ഖിലാഫത്ത്‌ പ്രക്ഷോഭത്തെ വിജയകരമായി മുന്നോട്ടുനയിക്കാവുന്ന സുപ്രധാന തീരുമാനങ്ങള്‍ സമ്മേളനം കൈക്കൊണ്ടു.

ഹിന്ദുപ്രജകളുടെ പരാതികള്‍ കുഞ്ഞഹമ്മദ്‌ ഹാജി ഒത്തുതീര്‍പ്പാക്കി. സമുദായങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും നിലനിര്‍ത്താന്‍ അദ്ദേഹം നിരവധി നിയമങ്ങള്‍ കൊണ്ടുവന്നു. ഇവ്വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ദ ഹിന്ദു പത്രത്തിന്‌ അദ്ദേഹം അയച്ച കത്ത്‌ പ്രസക്തമാണ്‌.

വാരിയംകുന്നത്ത്‌ സ്ഥാപിച്ച കോടതി മൂന്നുപേരെ വധശിക്ഷയ്‌ക്ക്‌ വിധിച്ചിരുന്നു. ഹിന്ദു സ്‌ത്രീകളെ മാനഭംഗപ്പെടുത്തിയതായിരുന്നു അവര്‍ക്കെതിരെയുണ്ടായിരുന്ന കുറ്റം. റോഡ്‌, കടവുകള്‍ എന്നിവയില്‍ ചുങ്കം പിരിവ്‌ ആരംഭിച്ചത്‌ ഹാജിയായിരുന്നു. സമര ഭടന്മാരുടെ രജിസ്റ്റര്‍ ഉണ്ടാക്കി, അവരുടെ ദിനസരിക്കുറിപ്പുകള്‍ തയ്യാറാക്കി. ബ്രിട്ടീഷ്‌ പട്ടാളത്തില്‍ നിന്ന്‌ കണ്ടെടുത്ത സിഗ്‌നല്‍ സിസ്റ്റം ഉപയോഗിച്ച്‌ പട്ടാളക്കാരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്‌മ നിരീക്ഷണത്തിലാക്കി. ബ്രിട്ടീഷ്‌ രീതിയില്‍ തന്നെയായിരുന്നു ഹാജിയുടെയും ഭരണം. കലക്‌ടര്‍, ഗവര്‍ണര്‍, വൈസ്രോയി, രാജാവ്‌ എന്നിങ്ങനെയുള്ള സ്ഥാനപ്പേരുകളും അനുസരിച്ചു. വാര്‍ത്താ വിനിമയ രീതിയും പകര്‍ത്തി.

വിപ്ലവത്തിന്റെ രണ്ടാം ഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ ക്രൂരമര്‍ദനങ്ങള്‍ പുറത്തെടുത്തപ്പോള്‍ ഹാജിയും സംഘവും ഗറില്ലായുദ്ധം പരീക്ഷിച്ചു. ബ്രിട്ടീഷുകാരെ ഞെട്ടിച്ച യുദ്ധമുറയായിരുന്നു ഇത്‌. 400 പേരടങ്ങുന്ന ഹാജിയുടെ സംഘം പാണ്ടിക്കാട്ടെ ഒരു ഗൂര്‍ഖാ ക്യാമ്പ്‌ ഒരു രാത്രികൊണ്ട്‌ ആക്രമിച്ച്‌ 75 ഗൂര്‍ഖകളെ കൊന്നൊടുക്കി. കുപിതരായ ബ്രിട്ടീഷുകാര്‍ മാപ്പിളവീടുകള്‍ കയ്യേറി ബയണറ്റുകൊണ്ട്‌ പുരുഷന്മാരെ കുത്തിക്കൊന്നു. സ്‌ത്രീകളെ അപമാനിച്ചശേഷം വെട്ടിക്കൊന്നു. ആലി മുസ്‌ല്യാരുടെയും കുഞ്ഞഹമ്മദ്‌ ഹാജിയുടെയും നെല്ലിക്കുത്തിലെ വീടുകള്‍ കൈബോംബുകൊണ്ട്‌ ചുട്ടെരിച്ചു.

പാണ്ടിക്കാട്ടെ പട്ടാളക്യാമ്പ്‌ ആക്രമിക്കാന്‍ ചെമ്പ്രശ്ശേരി തങ്ങളുമായി ചേര്‍ന്ന്‌ പദ്ധതിയൊരുക്കിയതും കുഞ്ഞഹമ്മദ്‌ ഹാജിയായിരുന്നു. കാളികാവിനടുത്ത കല്ലാമൂലയില്‍ വെച്ചു നടന്ന ഏറ്റുമുട്ടലില്‍ ഹാജിയുടെ സൈന്യത്തിലെ 35 പേര്‍ കൊല്ലപ്പെട്ടു. അതിനെത്തുടര്‍ന്ന്‌ ഗൂഡല്ലൂര്‍ പോലീസ്‌ ട്രയിനിംഗ്‌ ക്യാമ്പ്‌ ആക്രമിച്ച്‌ ഒട്ടേറെ ബ്രിട്ടീഷുകാരെ വകവരുത്തി. പിന്നീട്‌ കല്ലാമൂലയില്‍ തിരിച്ചെത്തിയ കുഞ്ഞഹമ്മദ്‌ ഹാജി അവിടെത്തന്നെ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചു.

ഇതിനിടെയാണ്‌ ചെമ്പ്രശ്ശേരി തങ്ങളും സംഘവും പോലീസിന്‌ കീഴൊതുങ്ങിയ വിവരമെത്തിയത്‌. ചെറുത്തുനില്‌പ്‌ അസാധ്യമാണെന്ന്‌ മനസ്സിലാക്കിയതോടെ ഹാജിയുടെ സംഘത്തിലെ ചിലരും കീഴൊതുങ്ങി. ഹാജിയുമായി അടുപ്പമുണ്ടായിരുന്ന ഇന്‍സ്‌പെക്‌ടര്‍ രാമനാഥ അയ്യരും സുബൈദാര്‍ കൃഷ്‌ണപ്പണിക്കരും കോണ്‍സ്റ്റബിള്‍ ഗോപാല മേനോനും അദ്ദേഹത്തിന്‌ സുരക്ഷിതത്വം വാഗ്‌ദാനം ചെയ്‌തിരുന്നു. മക്കയിലേക്ക്‌ നാടുകടത്താനാണ്‌ തീരുമാനമെന്നും മറ്റൊരു ശിക്ഷയും നല്‍കില്ലെന്നും അവര്‍ മുഖേന ഉറപ്പ്‌ കിട്ടിയിരുന്നു. പക്ഷേ, അതൊരു കൊടും ചതിയായിരുന്നു.

1922 ജനുവരി ആറിന്‌ ഹാജിയും 20 അനുയായികളും മുന്‍നിശ്ചയപ്രകാരം ബ്രിട്ടീഷ്‌ താവളത്തിലെത്തി. ആയുധം വെച്ച്‌ ഹസ്‌തദാനത്തിനായി കൈ നീട്ടിയതോടെ അവര്‍ അദ്ദേഹത്തിന്റെ കയ്യില്‍ വിലങ്ങുവെച്ചു. കല്ലാമൂലയില്‍ വെച്ചായിരുന്നു ഈ സംഭവം. ചേക്കുട്ടി ഉള്‍പ്പെടെയുള്ള അനുയായികളെയും ഹാജിയെയും അവിടെനിന്ന്‌ മഞ്ചേരിയിലേക്ക്‌ കൊണ്ടുപോകുന്നത്‌ കാണാന്‍ വണ്ടൂര്‍ മുതല്‍ മഞ്ചേരിവരെ നാനാജാതി മതസ്ഥര്‍ പൊതുനിരത്തില്‍ കൂട്ടമായി കാത്തുനിന്നു. മഞ്ചേരിയില്‍ നിന്ന്‌ മലപ്പുറത്തേക്ക്‌ കൊണ്ടുവന്ന ഹാജിക്ക്‌ മാര്‍ഷ്യല്‍ കോടതി വധശിക്ഷ വിധിച്ചു. 1922 ജനുവരി 20ന്‌ രാവിലെ മലപ്പുറം കോട്ടക്കുന്നിന്റെ ചരിവില്‍ ആ ഇതിഹാസം അസ്‌തമിച്ചു.

ഒരു കാലഘട്ടം നിറയെ മാപ്പിളമാരുടെ ആത്മധൈര്യത്തിന്റെയും അഭിമാനത്തിന്റെയും പേരായിരുന്നു വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി. വെള്ളപ്പട്ടാളത്തിന്റെ ഔദാര്യങ്ങള്‍പറ്റി അവര്‍ക്ക്‌ പുറംചൊറിഞ്ഞവര്‍ ആരായിരുന്നോ, അവരായിരുന്നു വാരിയംകുന്നത്തിന്റെ ശത്രുക്കള്‍. കോന്തുനായരും കൊണ്ടോട്ടി തങ്ങളും വാരിയംകുന്നത്തിന്‌ സമമായിരുന്നു.







``ഉണ്ടെടോ എനിക്ക്‌ പറയാന്‍.... ഞങ്ങള്‍ മാപ്പിളമാര്‍. മരണവും അന്തസ്സോടെ
ആവണമെന്ന്‌ ആഗ്രഹിക്കുന്നവര്‍... നിങ്ങള്‍, ഇംഗ്ലീഷുകാര്‍ കണ്ണ്‌ കെട്ടിപുറംതിരിച്ച്‌ നിര്‍ത്തി വെടിവെച്ച്‌ കൊല്ലലാണ്‌ പതിവ്‌... ഇവനെ അത്‌ ചെയ്യരുത്‌.എനിക്ക്‌ ഈ നാടിന്റെ മണ്ണ്‌ കണ്ട്‌ മരിക്കണം.....'' `നിങ്ങള്‍ക്ക്‌ എന്നെവകവരുത്താം, പക്ഷേ തോല്‍പ്പിക്കാനാവില്ല...' ബ്രിട്ടീഷ്‌ സിംഹത്തെ വിറപ്പിച്ച ഈശബ്‌ദം വാരിയന്‍ കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടേതായിരുന്നു. അവസാനാഗ്രഹംഅന്വേഷിച്ച ബ്രിട്ടീഷ്‌ പട്ടാളക്കാര്‍ക്ക്‌ നല്‍കിയ മറുപടിയാണിത്‌. വാരിയന്‍
കുന്നത്തിന്റെ ആ വീരപോരാട്ട ചരിത്രത്തിന്‌ ഇന്ന്‌ 86 ആണ്ട്‌ തികയുന്നു.1922 ജനുവരി 20ന്‌ രാവിലെ ബ്രിട്ടീഷ്‌ പട്ടാള കോടതിയുടെ വിധിയനുസരിച്ച്‌ മലപ്പുറംമഞ്ചേരി റോഡിന്റെ ഒന്നാം മൈലിനടുത്ത കോട്ടക്കുന്നിന്റെ വടക്കേ ചരുവില്‍ വെച്ചാണ്‌അദ്ദേഹത്തെ വെടിവെച്ച്‌ കൊന്നത്‌. ഒരുപാട്‌ മോഹനവാഗ്‌ദാനങ്ങളുടെ ലംഘനവും പരമവഞ്ചനയുടെ പരിണിതിയുമായിരുന്നു `മരണവെടിവെപ്പാ'യി പരിണമിച്ചത്‌.മൃതദേഹത്തോട്‌ ചെയ്‌ത ക്രൂരത ചെറുത്ത്‌നില്‌പിന്റെ കാലത്ത്‌ രൂപപ്പെട്ട വൈരം,വിദ്വേഷത്തിന്റെ അടയാളമായി. മൃതദേഹവും സമാന്തര-സ്വതന്ത്ര മാപ്പിള സര്‍ക്കാറിന്റെവിലപെട്ട അനേകം രേഖകളടങ്ങുന്ന മരപ്പെട്ടിയും വിറകും മണ്ണെണ്ണയും കൊണ്ട്‌ കത്തിച്ച്‌നശിപ്പിച്ചുവെന്നാണ്‌ ചരിത്രരേഖകളില്‍ കാണുന്നത്‌.മൂന്ന്‌ മണിക്കൂര്‍ നേരത്തെ എരിപൊരിയലിന്‌ ശേഷം അവശേഷിച്ച എല്ലുകള്‍
പെറുക്കിയെടുത്ത്‌ ഒരു പ്രത്യേക ബാഗിലാക്കി ബാറ്ററി വിംഗ്‌ ബാരക്കിലേക്ക്‌ മടങ്ങി.പിന്നീടവിടെ ആനന്ദാഘോഷത്തിന്റെ തിമിരതിമര്‍പ്പായിരുന്നു. മദ്യകുപ്പികള്‍കൂട്ടിമുട്ടുന്ന കലപില ശബ്‌ദങ്ങള്‍... പട്ടാളക്കാര്‍ മദോന്മത്തരായി നൃത്തം വെച്ചു.ആഘോഷത്തിനൊടുവില്‍ ബാറ്ററിയിലെ എല്ലാ അംഗങ്ങള്‍ക്കും 150 രൂപ വീതം പാരിതോഷികംവിതരണം ചെയ്യപ്പെട്ടു. ബാറ്ററി അസി. കമാന്റര്‍ക്ക്‌ 500 രൂപയും 15 ഏക്കര്‍ഭൂമിയും.....

വാരിയന്‍കുന്നത്ത്‌ മൊയ്‌തീന്‍കുട്ടി ഹാജിയുടെയും കുഞ്ഞായിശുമ്മ ഹജ്ജുമ്മയുടെയും
മകനായി 1866ല്‍ ജനിച്ച ഹാജി, വയസ്സിന്റെ 20, 24 കാലയളവ്‌ മുതല്‍ പൂര്‍ണ്ണ പ്രത്യക്ഷ
സമരത്തിലായിരുന്നു.സംസാര ചാരുതയും പ്രവര്‍ത്തനക്ഷമതയും ഉള്‍കാഴ്‌ചയും വഴി അദ്ദേഹത്തിന്‌ ജനസമ്മിതിയും
ജനനേതൃത്വവുംകൈവന്നത്‌ വിദേശി പരിശകള്‍ പകച്ചാണ്‌ കണ്ടത്‌. ജനങ്ങളുടെ ഈ ദേശീയ
പ്രബുദ്ധത തല്ലികെടുത്താന്‍ പഠിച്ച പണി പരമാവധിയും ബ്രിട്ടീഷ്‌ പട്ടാളക്കാര്‍
പയറ്റി. മലബാര്‍ കലക്‌ടര്‍ ഇ.എഫ്‌. തോമസ്‌ 1921 ഫെബ്രുവരി 25ന്‌ പുറപ്പെടുവിച്ച
ഉത്തരവ്‌: ``ഏറനാട്‌ താലൂക്കിലെ നെല്ലിക്കുത്ത്‌ ഖിലാഫത്ത്‌ യോഗങ്ങള്‍ ചേര്‍ന്ന്‌
പ്രസംഗം നടത്തുവാന്‍ പോകുന്നുവെന്നും അതിന്‌ സഹായങ്ങള്‍ ചെയ്‌ത്‌ വരുന്നത്‌ യു.
ഗോപാലമേനോന്‍, കെ. മാധവന്‍ നായര്‍ എന്നീ ഉപജീവനമാര്‍ഗ്ഗമില്ലാത്ത രണ്ട്‌ എക്‌സ്‌
വക്കീലന്മാരും മറ്റൊന്ന്‌ മുമ്പ്‌ കഴിഞ്ഞിട്ടുള്ള മാപ്പിള ലഹളകളിലെല്ലാം
എന്തെങ്കിലും പങ്കുണ്ടായിട്ടുള്ള വാരിയന്‍കുന്നത്ത്‌ വീട്ടിലെ
കുഞ്ഞഹമ്മദാജിയുമാണെന്ന്‌ അറിവ്‌ കിട്ടിയതിനാല്‍ ഇവര്‍ ആരെങ്കിലുമോ മറ്റോ ഏറനാട്‌
താലൂക്കില്‍ യാതൊരു യോഗമെങ്കിലും ചേരുകയോ ആ താലൂക്കില്‍ എവിടെയെങ്കിലും
പ്രസംഗിക്കുകയോ ചെയ്യുന്നത്‌ നിരോധിച്ചരിക്കുന്നു. (കോണ്‍ഗ്രസ്സും കേരളവും/എ.കെ. പിള്ള/പേ: 417)

ഉത്തരവ്‌: ``ഏറനാട്‌ താലൂക്കിലെ നെല്ലിക്കുത്ത്‌ ഖിലാഫത്ത്‌ യോഗങ്ങള്‍ ചേര്‍ന്ന്‌
പ്രസംഗം നടത്തുവാന്‍ പോകുന്നുവെന്നും അതിന്‌ സഹായങ്ങള്‍ ചെയ്‌ത്‌ വരുന്നത്‌ യു.
ഗോപാലമേനോന്‍, കെ. മാധവന്‍ നായര്‍ എന്നീ ഉപജീവനമാര്‍ഗ്ഗമില്ലാത്ത രണ്ട്‌ എക്‌സ്‌
വക്കീലന്മാരും മറ്റൊന്ന്‌ മുമ്പ്‌ കഴിഞ്ഞിട്ടുള്ള മാപ്പിള ലഹളകളിലെല്ലാം
എന്തെങ്കിലും പങ്കുണ്ടായിട്ടുള്ള വാരിയന്‍കുന്നത്ത്‌ വീട്ടിലെ
കുഞ്ഞഹമ്മദാജിയുമാണെന്ന്‌ അറിവ്‌ കിട്ടിയതിനാല്‍ ഇവര്‍ ആരെങ്കിലുമോ മറ്റോ ഏറനാട്‌
താലൂക്കില്‍ യാതൊരു യോഗമെങ്കിലും ചേരുകയോ ആ താലൂക്കില്‍ എവിടെയെങ്കിലും
പ്രസംഗിക്കുകയോ ചെയ്യുന്നത്‌ നിരോധിച്ചരിക്കുന്നു. (കോണ്‍ഗ്രസ്സും കേരളവും/എ.കെ. പിള്ള/പേ: 417)
ഭിന്നിപ്പിച്ച്‌ ഭരിക്കല്‍ ഈ മണ്ണില്‍ വിജയിക്കാതിരുന്നതിന്റെ പിന്നിലെ ഘടകവും
ഹാജിയുടെ ധീരതയില്‍ കലരുന്നതാണ്‌. വര്‍ഗ്ഗീയ ചേരിപോരിലൂടെ മുതലെടുക്കാന്‍ സ്വപ്‌നം
കണ്ട്‌ പള്ളിക്ക്‌ മുമ്പില്‍ പന്നിയുടെ ശവവും അമ്പലത്തിന്‌ മുമ്പില്‍ പശുവിന്റെ
ശവവും കൊണ്ടിട്ടപ്പോള്‍ ജനങ്ങള്‍ പരസ്‌പരം തമ്മിലടിക്കുന്നത്‌ ഹാജി തടഞ്ഞു.
മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക്‌ കൊള്ള ചെയ്യുന്നതില്‍ നിന്ന്‌ സംരക്ഷിച്ചതും
നിലമ്പൂരിലെ കോവിലകത്തിന്‌ കാവലായതും ഹാജിയുടെ ജീവിതത്തിലെ ``ഞങ്ങള്‍, നിങ്ങള്‍
വിദേശികള്‍ക്കെതിരെ ഒന്നാണെന്ന?തിന്റെ മൂര്‍ത്ത മാതൃകയാണ്‌. കേരള കോണ്‍ഗ്രസ്സിന്റെ
ആധികാരിക ചരിത്രകാരനായ എ.കെ. പിള്ള എഴുതുന്നു: ``ഹാജി ലഹളക്കാരുടെ നേതൃത്വം
സ്വീകരിച്ചതോടുകൂടി ലഹള കുറേക്കൂടി വിപുലമായിത്തീര്‍ന്നു. അരാജകത്വം വരാതെ കണ്ടുള്ള
മുറകളും ക്രമങ്ങളും ഹാജിക്കുണ്ടായിരുന്നു. അദ്ദേഹം അനുയായികളോട്‌ ചില
നിയന്ത്രണങ്ങളെല്ലാം കല്‌പിച്ചു. ഹിന്ദുക്കളെ അക്രമിക്കരുത്‌. തന്റെ പ്രത്യേക
അനുമതിയില്ലാതെ എതിര്‍പക്ഷത്തുനിന്നും തടവുകാരായി പിടിക്കുന്ന യാതൊരാളെയും
വധിക്കരുത്‌. സാമാന്യജനങ്ങള ശല്യപ്പെടുത്തുകയോ വീട്‌-പീടികകള്‍ കൊള്ളയടിക്കുകയോ
ചെയ്യുന്നവരെ ഹാജിക്ക്‌ മുമ്പാകെ വരുത്തി വിചാരണ ചെയ്‌ത്‌ ശക്തമായ ശിക്ഷ നല്‍കുക''
(കോണ്‍ഗ്രസ്സും കേരളവും/ പേ. 446, 447)

കണ്ട്‌ പള്ളിക്ക്‌ മുമ്പില്‍ പന്നിയുടെ ശവവും അമ്പലത്തിന്‌ മുമ്പില്‍ പശുവിന്റെ
ശവവും കൊണ്ടിട്ടപ്പോള്‍ ജനങ്ങള്‍ പരസ്‌പരം തമ്മിലടിക്കുന്നത്‌ ഹാജി തടഞ്ഞു.
മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക്‌ കൊള്ള ചെയ്യുന്നതില്‍ നിന്ന്‌ സംരക്ഷിച്ചതും
നിലമ്പൂരിലെ കോവിലകത്തിന്‌ കാവലായതും ഹാജിയുടെ ജീവിതത്തിലെ ``ഞങ്ങള്‍, നിങ്ങള്‍
വിദേശികള്‍ക്കെതിരെ ഒന്നാണെന്ന?തിന്റെ മൂര്‍ത്ത മാതൃകയാണ്‌. കേരള കോണ്‍ഗ്രസ്സിന്റെ
ആധികാരിക ചരിത്രകാരനായ എ.കെ. പിള്ള എഴുതുന്നു: ``ഹാജി ലഹളക്കാരുടെ നേതൃത്വം
സ്വീകരിച്ചതോടുകൂടി ലഹള കുറേക്കൂടി വിപുലമായിത്തീര്‍ന്നു. അരാജകത്വം വരാതെ കണ്ടുള്ള
മുറകളും ക്രമങ്ങളും ഹാജിക്കുണ്ടായിരുന്നു. അദ്ദേഹം അനുയായികളോട്‌ ചില
നിയന്ത്രണങ്ങളെല്ലാം കല്‌പിച്ചു. ഹിന്ദുക്കളെ അക്രമിക്കരുത്‌. തന്റെ പ്രത്യേക
അനുമതിയില്ലാതെ എതിര്‍പക്ഷത്തുനിന്നും തടവുകാരായി പിടിക്കുന്ന യാതൊരാളെയും
വധിക്കരുത്‌. സാമാന്യജനങ്ങള ശല്യപ്പെടുത്തുകയോ വീട്‌-പീടികകള്‍ കൊള്ളയടിക്കുകയോ
ചെയ്യുന്നവരെ ഹാജിക്ക്‌ മുമ്പാകെ വരുത്തി വിചാരണ ചെയ്‌ത്‌ ശക്തമായ ശിക്ഷ നല്‍കുക''
(കോണ്‍ഗ്രസ്സും കേരളവും/ പേ. 446, 447)
`അലാവുദ്ദീന്റെ അല്‍ഭുത വിളക്ക്‌ പോലെയായിരുന്നു ചെറുത്ത്‌ നില്‌പിന്റെ മലബാറിയന്‍
മുഖം. ഇതിന്റെ പിന്നിലെ വാരിയന്‍കുന്നത്തിന്റെ കയ്യും മെയ്യും ചന്ദ്രപ്രകാശത്തിന്‌
സൂര്യന്‍ മുഖ്യമാകുന്നത്‌ പോലെയായിരുന്നു. 1857-ല്‍ ഉണ്ടായ ഇന്ത്യന്‍ ശിപായി
ലഹളക്ക്‌ ശേഷം ബ്രിട്ടീഷ്‌ ഗവണ്‍മെന്റും ഇന്ത്യക്കാരുമായി നടന്ന സംഘട്ടനങ്ങളില്‍
വെച്ചേറ്റവും ഗംഭീരമായ മലബാര്‍ കലാപത്തില്‍ ബ്രിട്ടീഷുകാരുടെ എതിരാളികളില്‍
അഗ്രഗണ്യനായിരുന്നു കുഞ്ഞഹമ്മദാജി'' (കെ. മാധവന്‍ നായര്‍/ മലബാര്‍ കലാപം/ പേ: 278)
1921-ലെ വിമോചന സമരം ബ്രിട്ടീഷ്‌ പട്ടാളക്കാരെ അല്‍ഭുതപ്പെടുത്തിയെന്നത്‌
വസ്‌തുതയാണ്‌. പല പ്രദേശങ്ങളിലും പട്ടാളക്കാര്‍ കടന്നുവരാന്‍ ഭയപ്പെട്ടു. ഹാജിയുടെ
നീക്കങ്ങളിലൂടെ 200 വില്ലേജുകളില്‍ നീണ്ട ആറ്‌ മാസക്കാലം ബ്രിട്ടീഷ്‌കാര്‍ക്ക്‌
കടന്നുവരാനാവാത്തവിധം സ്വതന്ത്ര മാപ്പിള സര്‍ക്കാര്‍ നിലവില്‍ വന്നു.
ഹിന്ദു-മുസ്‌ലിംകള്‍ ഹാജിയുടെ പാസ്‌പോര്‍ട്ടോടുകൂടി മാത്രമായിരുന്നു യാത്ര
നടത്തിയിരുന്നത്‌. ബ്രിട്ടീഷ്‌ വേദാളന്മാരെ ജാതി നോക്കാതെ അദ്ദേഹം കൈകാര്യം
ചെയ്‌തു.

ഇന്ത്യയിലെ കൂലി ചരിത്രകാരന്മാരും അല്ലാത്തവരും ഹാജിയേയും അദ്ദേഹം നയിച്ച
സമരങ്ങളേയും കാണാതിരുന്നതും കാണായ്‌മ നടിച്ചതും ഖേദകരമായ വസ്‌തുതയാണ്‌.
സ്വാതന്ത്ര്യ സമര ചരിത്രമെഴുതിയപ്പോള്‍ 1921-ലെ മലബാര്‍ കലാപവും അതിന്റെ നായകരും
അവര്‍ക്ക്‌ ഒന്നുമായിരുന്നില്ല. സത്യത്തില്‍ ചരിത്രത്തിന്റെ നേര്‍വായനയും എഴുത്തും
നടക്കുന്നിടത്ത്‌ ഭഗത്‌സിംഗിന്റെയും റാസ്‌ബീഹാരിന്റെയും ഹിറ്റ്‌ലറോടും
മുസോളിനിയോടും ചേര്‍ന്ന്‌ പോലും യുദ്ധത്തിനൊരുങ്ങിയ സുഭാഷ്‌ ചന്ദ്രബോസിന്റെയും
മുമ്പിലായിരിക്കും സമാന്തര ഭരണം സ്ഥാപിച്ച്‌ വിപ്ലവം നയിച്ച ``മലബാറില്‍ ഇംഗ്ലീഷ്‌
ഭരണം തുടച്ച്‌ നീക്കപ്പെട്ടു'' (1921 ആഗസ്റ്റ്‌ 20-ലെ ലണ്ടന്‍ ടൈംസ്‌) എന്ന്‌
എഴുതിപ്പിച്ച കുഞ്ഞഹമ്മദാജി, ജാലിയന്‍വാലാബാഗിന്‌ പോലും സാക്ഷിയായ
പഞ്ചാബിലേതിനെക്കാളും ചുറ്റളവില്‍ മലപ്പുറത്താണ്‌ പോലീസ്‌ ക്യാമ്പുകളുള്ളത്‌, ഒന്നു
കൂകിയാല്‍ കേള്‍ക്കുംവിധം അടുത്തടുത്ത്‌.... ഇന്നത്തെ എം.എസ്‌.പി. (മലബാര്‍
സ്‌പെഷ്യല്‍ പോലീസ്‌), എം.എസ്‌.എഫ്‌. (മലപ്പുറം സ്‌പെഷ്യല്‍ ഫോഴ്‌സ്‌)ല്‍ നിന്ന്‌
ലോപിച്ചതാണ്‌ ഇവിടത്തെ ചെറുത്ത്‌ നില്‌പിന്റെ ചൂടുംചൂരും അത്രയും ശക്തമായതിനാല്‍,
അതൊതുക്കാനായിരുന്നു ഈ കൂലിപോലീസുകാര്‍

ഹിന്ദു-മുസ്‌ലിംകള്‍ ഹാജിയുടെ പാസ്‌പോര്‍ട്ടോടുകൂടി മാത്രമായിരുന്നു യാത്ര
നടത്തിയിരുന്നത്‌. ബ്രിട്ടീഷ്‌ വേദാളന്മാരെ ജാതി നോക്കാതെ അദ്ദേഹം കൈകാര്യം
ചെയ്‌തു.
ഇന്ത്യയിലെ കൂലി ചരിത്രകാരന്മാരും അല്ലാത്തവരും ഹാജിയേയും അദ്ദേഹം നയിച്ച
സമരങ്ങളേയും കാണാതിരുന്നതും കാണായ്‌മ നടിച്ചതും ഖേദകരമായ വസ്‌തുതയാണ്‌.
സ്വാതന്ത്ര്യ സമര ചരിത്രമെഴുതിയപ്പോള്‍ 1921-ലെ മലബാര്‍ കലാപവും അതിന്റെ നായകരും
അവര്‍ക്ക്‌ ഒന്നുമായിരുന്നില്ല. സത്യത്തില്‍ ചരിത്രത്തിന്റെ നേര്‍വായനയും എഴുത്തും
നടക്കുന്നിടത്ത്‌ ഭഗത്‌സിംഗിന്റെയും റാസ്‌ബീഹാരിന്റെയും ഹിറ്റ്‌ലറോടും
മുസോളിനിയോടും ചേര്‍ന്ന്‌ പോലും യുദ്ധത്തിനൊരുങ്ങിയ സുഭാഷ്‌ ചന്ദ്രബോസിന്റെയും
മുമ്പിലായിരിക്കും സമാന്തര ഭരണം സ്ഥാപിച്ച്‌ വിപ്ലവം നയിച്ച ``മലബാറില്‍ ഇംഗ്ലീഷ്‌
ഭരണം തുടച്ച്‌ നീക്കപ്പെട്ടു'' (1921 ആഗസ്റ്റ്‌ 20-ലെ ലണ്ടന്‍ ടൈംസ്‌) എന്ന്‌
എഴുതിപ്പിച്ച കുഞ്ഞഹമ്മദാജി, ജാലിയന്‍വാലാബാഗിന്‌ പോലും സാക്ഷിയായ
പഞ്ചാബിലേതിനെക്കാളും ചുറ്റളവില്‍ മലപ്പുറത്താണ്‌ പോലീസ്‌ ക്യാമ്പുകളുള്ളത്‌, ഒന്നു
കൂകിയാല്‍ കേള്‍ക്കുംവിധം അടുത്തടുത്ത്‌.... ഇന്നത്തെ എം.എസ്‌.പി. (മലബാര്‍
സ്‌പെഷ്യല്‍ പോലീസ്‌), എം.എസ്‌.എഫ്‌. (മലപ്പുറം സ്‌പെഷ്യല്‍ ഫോഴ്‌സ്‌)ല്‍ നിന്ന്‌
ലോപിച്ചതാണ്‌ ഇവിടത്തെ ചെറുത്ത്‌ നില്‌പിന്റെ ചൂടുംചൂരും അത്രയും ശക്തമായതിനാല്‍,
അതൊതുക്കാനായിരുന്നു ഈ കൂലിപോലീസുകാര്‍

ഇന്ത്യയിലെ കൂലി ചരിത്രകാരന്മാരും അല്ലാത്തവരും ഹാജിയേയും അദ്ദേഹം നയിച്ച
സമരങ്ങളേയും കാണാതിരുന്നതും കാണായ്‌മ നടിച്ചതും ഖേദകരമായ വസ്‌തുതയാണ്‌.
സ്വാതന്ത്ര്യ സമര ചരിത്രമെഴുതിയപ്പോള്‍ 1921-ലെ മലബാര്‍ കലാപവും അതിന്റെ നായകരും
അവര്‍ക്ക്‌ ഒന്നുമായിരുന്നില്ല. സത്യത്തില്‍ ചരിത്രത്തിന്റെ നേര്‍വായനയും എഴുത്തും
നടക്കുന്നിടത്ത്‌ ഭഗത്‌സിംഗിന്റെയും റാസ്‌ബീഹാരിന്റെയും ഹിറ്റ്‌ലറോടും
മുസോളിനിയോടും ചേര്‍ന്ന്‌ പോലും യുദ്ധത്തിനൊരുങ്ങിയ സുഭാഷ്‌ ചന്ദ്രബോസിന്റെയും
മുമ്പിലായിരിക്കും സമാന്തര ഭരണം സ്ഥാപിച്ച്‌ വിപ്ലവം നയിച്ച ``മലബാറില്‍ ഇംഗ്ലീഷ്‌
ഭരണം തുടച്ച്‌ നീക്കപ്പെട്ടു'' (1921 ആഗസ്റ്റ്‌ 20-ലെ ലണ്ടന്‍ ടൈംസ്‌) എന്ന്‌
എഴുതിപ്പിച്ച കുഞ്ഞഹമ്മദാജി, ജാലിയന്‍വാലാബാഗിന്‌ പോലും സാക്ഷിയായ
പഞ്ചാബിലേതിനെക്കാളും ചുറ്റളവില്‍ മലപ്പുറത്താണ്‌ പോലീസ്‌ ക്യാമ്പുകളുള്ളത്‌, ഒന്നു
കൂകിയാല്‍ കേള്‍ക്കുംവിധം അടുത്തടുത്ത്‌.... ഇന്നത്തെ എം.എസ്‌.പി. (മലബാര്‍
സ്‌പെഷ്യല്‍ പോലീസ്‌), എം.എസ്‌.എഫ്‌. (മലപ്പുറം സ്‌പെഷ്യല്‍ ഫോഴ്‌സ്‌)ല്‍ നിന്ന്‌
ലോപിച്ചതാണ്‌ ഇവിടത്തെ ചെറുത്ത്‌ നില്‌പിന്റെ ചൂടുംചൂരും അത്രയും ശക്തമായതിനാല്‍,
അതൊതുക്കാനായിരുന്നു ഈ കൂലിപോലീസുകാര്‍
പന്തല്ലൂര്‍ പോലീസ്‌ സ്റ്റേഷന്‍, പോസ്റ്റ്‌ ഓഫീസ്‌, സര്‍വ്വേ ഓഫീസ്‌ എന്നിവ
കത്തിച്ചു, ആയുധങ്ങള്‍ കൈവശപ്പെടുത്തി. ഹാജിയുടെ അവസാന ആക്രമണങ്ങളായിരുന്നു ഇത്‌.
മാപ്പിള പോരാളികളോടൊത്ത്‌ ഒരവസാന പോരാട്ടത്തിന്‌ ഹാജി ഒരുങ്ങുന്നുണ്ടെന്ന്‌
മനസ്സിലാക്കി അധികാരികള്‍ എന്തുവിലകൊടുത്തും ഹാജിയെ ജീവനോടെ പിടിക്കാന്‍
തന്ത്രങ്ങള്‍ മെനഞ്ഞു. ഇന്റലിജന്‍സ്‌ മേധാവി മോറിന്‍ വില്യം മലപ്പുറത്ത്‌
പാഞ്ഞെത്തി കല്ലാമൂലയിലെ പട്ടാളത്തിന്റെ റോന്ത്‌ ചുറ്റല്‍ നിര്‍ത്താന്‍
നിര്‍ദ്ദേശിച്ചു. കല്ലാമൂലയിലെ താളന്‍പൂന്‍ കുഴിമലയില്‍ വെച്ചായിരുന്നു ഹാജി
അവശേഷിച്ച അനുയായികളുമായി തന്റെ രക്തസാക്ഷിത്വം സ്വപ്‌നം കണ്ട അവസാന പോരാട്ടത്തിന്‌
തയ്യാറെടുത്തത്‌. മോറിന്‍ വില്യമിന്റെ ആജ്ഞ പ്രകാരം ഏറനാട്‌, വള്ളുവനാടുകളില്‍
പട്ടാളക്കാര്‍ ചെണ്ടകൊട്ടിയറിയിച്ചു ``കീഴടങ്ങാന്‍ തയ്യാറുള്ളവര്‍ക്ക്‌
ചക്രവര്‍ത്തി തിരുമനസ്സ്‌ മാപ്പ്‌ നല്‍കാന്‍ തയ്യാര്‍...'' (ഒരാള്‍ക്കും മാപ്പ്‌
കൊടുത്തില്ല.)
ഹാജിയെ പിടികൂടാന്‍ ഒരുപാട്‌ ചാരന്മാരെ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍
കുഞ്ഞഹമ്മദാജിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളും സാത്വികനുമായ ഉണ്യാലി മുസ്‌ല്യാരെ
ആമു സൂപ്രണ്ടും ബ്രിട്ടീഷ്‌ ഇന്റലിജന്‍സുകളും ഇടനിലക്കാരനാക്കി.

`കുഞ്ഞഹമ്മദാജിക്ക്‌ മാപ്പ്‌ നല്‍കി മക്കയിലേക്കയക്കാ'മെന്ന്‌ പറയുന്നത്‌ കേട്ട്‌
പാവം വീണതായിരിക്കണം.... പോലീസ്‌ നിര്‍ദ്ദേശിച്ച വഴികാട്ടിയുമൊത്ത്‌ താളന്‍പൂന്‍
കുഴിമലയില്‍ ചെന്ന്‌ ഹാജിയെ കണ്ട്‌ കാര്യം അറിയിച്ചു. അന്നത്തെ അസര്‍ നമസ്‌ക്കാരം
ഉണ്യാലി മുസ്‌ല്യാരുടെ നേതൃത്വത്തിലായിരുന്നു. നമസ്‌ക്കാരത്തിനിടയില്‍ മുസ്‌ല്യാരും
വഴികാട്ടിയും അറിയാതെ പിന്തുടര്‍ന്നിരുന്ന പട്ടാളം മിന്നലാക്രമണം നടത്തി.
വഞ്ചനക്ക്‌ ക്രൂര മുഖം കൂടി കൈവന്ന രീതിയിലൂടെയായിരുന്നു 1922 ജനുവരി 6ന്‌
വാരിന്‍കുന്നത്തിനേയും അനുയായികളേയും അധീനപ്പെടുത്തിയത്‌.

ഹാജിയെ പിടികൂടാന്‍ ഒരുപാട്‌ ചാരന്മാരെ പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. ഒടുവില്‍
കുഞ്ഞഹമ്മദാജിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളും സാത്വികനുമായ ഉണ്യാലി മുസ്‌ല്യാരെ
ആമു സൂപ്രണ്ടും ബ്രിട്ടീഷ്‌ ഇന്റലിജന്‍സുകളും ഇടനിലക്കാരനാക്കി.
`കുഞ്ഞഹമ്മദാജിക്ക്‌ മാപ്പ്‌ നല്‍കി മക്കയിലേക്കയക്കാ'മെന്ന്‌ പറയുന്നത്‌ കേട്ട്‌
പാവം വീണതായിരിക്കണം.... പോലീസ്‌ നിര്‍ദ്ദേശിച്ച വഴികാട്ടിയുമൊത്ത്‌ താളന്‍പൂന്‍
കുഴിമലയില്‍ ചെന്ന്‌ ഹാജിയെ കണ്ട്‌ കാര്യം അറിയിച്ചു. അന്നത്തെ അസര്‍ നമസ്‌ക്കാരം
ഉണ്യാലി മുസ്‌ല്യാരുടെ നേതൃത്വത്തിലായിരുന്നു. നമസ്‌ക്കാരത്തിനിടയില്‍ മുസ്‌ല്യാരും
വഴികാട്ടിയും അറിയാതെ പിന്തുടര്‍ന്നിരുന്ന പട്ടാളം മിന്നലാക്രമണം നടത്തി.
വഞ്ചനക്ക്‌ ക്രൂര മുഖം കൂടി കൈവന്ന രീതിയിലൂടെയായിരുന്നു 1922 ജനുവരി 6ന്‌
വാരിന്‍കുന്നത്തിനേയും അനുയായികളേയും അധീനപ്പെടുത്തിയത്‌.

`കുഞ്ഞഹമ്മദാജിക്ക്‌ മാപ്പ്‌ നല്‍കി മക്കയിലേക്കയക്കാ'മെന്ന്‌ പറയുന്നത്‌ കേട്ട്‌
പാവം വീണതായിരിക്കണം.... പോലീസ്‌ നിര്‍ദ്ദേശിച്ച വഴികാട്ടിയുമൊത്ത്‌ താളന്‍പൂന്‍
കുഴിമലയില്‍ ചെന്ന്‌ ഹാജിയെ കണ്ട്‌ കാര്യം അറിയിച്ചു. അന്നത്തെ അസര്‍ നമസ്‌ക്കാരം
ഉണ്യാലി മുസ്‌ല്യാരുടെ നേതൃത്വത്തിലായിരുന്നു. നമസ്‌ക്കാരത്തിനിടയില്‍ മുസ്‌ല്യാരും
വഴികാട്ടിയും അറിയാതെ പിന്തുടര്‍ന്നിരുന്ന പട്ടാളം മിന്നലാക്രമണം നടത്തി.
വഞ്ചനക്ക്‌ ക്രൂര മുഖം കൂടി കൈവന്ന രീതിയിലൂടെയായിരുന്നു 1922 ജനുവരി 6ന്‌
വാരിന്‍കുന്നത്തിനേയും അനുയായികളേയും അധീനപ്പെടുത്തിയത്‌.
വാദവിചാരണയിലേര്‍പ്പെട്ടു. ``ഞാന്‍ പിറന്നത്‌ ഈ ഏറനാടിന്റെ വീരമണ്ണിലാണ്‌. ഇവിടെ
തന്നെ മരിച്ചു, ഈ മണ്ണില്‍ ലയിച്ച്‌ ചേരണമെന്നാണെന്റെ അഭിലാഷം. ഞാന്‍ മരിച്ച്‌
വീഴുന്നത്‌ സ്വതന്ത്രമണ്ണിലാണ്‌, നിങ്ങളുടെ അടിമത്വത്തില്‍ നിന്ന്‌ ചില മാസങ്ങള്‍
മോചിപ്പിക്കപ്പെട്ട മലബാറിന്റെ ഈ സ്വതന്ത്രഭൂമിയില്‍....'' താന്‍ കളങ്കമറ്റ
ധീരദേശാഭിമാനിയായിരുന്നെന്നാണ്‌ ഹാജി ഈ പ്രഖ്യാപനത്തിലൂടെ ഉറപ്പ്‌ വരുത്തുന്നത്‌.

ഹാജി ചെറുപ്പം മുതല്‍ ബ്രിട്ടീഷ്‌ വിരുദ്ധ മനോഭാവത്തിലും സമരത്തിലുമാണ്‌.

ഇന്ത്യയില്‍ പൊതുവിലും മലബാറില്‍ പ്രത്യേകിച്ചും കയ്യടക്കല്‍ തന്ത്രമായി പ്രയോഗിച്ച

സ്വാതന്ത്ര്യത്തിന്‌ വേണ്ടി ചെറുത്ത്‌ നില്‌പ്‌ ദേശീയ പൊതുസ്ഥിതിയായിരുന്നെങ്കിലും
1921 ഡിസം.: 14ന്‌ അവിചാരിതമായി ഗൂഡല്ലൂര്‍ പോലീസ്‌ സ്റ്റേഷന്‍ ആക്രമിച്ചു.

പിറന്ന മണ്ണിന്റെ കാര്യത്തില്‍ ആത്മാഭിമാനം കൊണ്ട്‌ നീണ്ട നേരം ഹാജി
ജനുവരി 20, ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ വാരിയന്കുന്നത്ത്കുഞ്ഞഹമ്മദാജിയെന്നവിപ്ലവകാരിയുടെരക്തസാക്ഷിത്വത്തിന്‌ സാക്ഷ്യംവഹിച്ചദിനം. 'കണ്ണുമൂടിക്കെട്ടിപിന്നില്‍ നിന്ന്വെടിവയ്ക്കുന്നനിങ്ങളുടെപതിവുരീതിക്കെതിരായിഎന്റെമുന്നില്വന്നുനിന്നുനേരെനെഞ്ചിലേക്കുവെടിവയ്ക്കണ'മെന്നുപട്ടാളകമാന്ഡര്‍ കേണല്‍ ഹംഫ്രിയോട്ആത്മാഭിമാനത്തോടെപ്രതികരിച്ചമാപ്പിളപ്പോരാളി 1922 ജനുവരി20തിയ്യതിമലപ്പുറം-മഞ്ചേരിപാതയിലെകോട്ടക്കുന്നിന്റെചരിവില്‍ വച്ച്ധീരമായിരക്തസാക്ഷിത്വംവരിച്ചുസ്വാതന്ത്ര്യസമരചരിത്രത്തില്‍ വാരിയന്കുന്നന്തിളങ്ങുന്നഅധ്യായമാണ്‌.ഒടുങ്ങാത്തബ്രിട്ടീഷ്‌-ജന്മിവിരോധത്തിന്റെപ്രതീകമായിരുന്നുദേശസ്നേഹി.അതുകൊണ്ടുതന്നെയാണ്അദ്ദേഹത്തെകേവലംപ്രാകൃതനുംപോത്തുവണ്ടിക്കാരനുമായിചിത്രീകരിച്ചതന്നെമറ്റൊരിടത്ത്അതുതിരുത്തിയെഴുതേണ്ടിവന്നത്‌.നെല്ലിക്കുത്തിലെചക്കിപ്പറമ്പന്‍ മൊയ്തീന്കുട്ടിഹാജിയുടെയുംതുവ്വൂര്പറവട്ടികുഞ്ഞായിശയുടെയുംമകനായി 1873ലാണ്‌ അദ്ദേഹംജനിക്കുന്നത്‌.പൊടുന്നനെസ്വാതന്ത്ര്യസമരത്തിന്റെതീച്ചൂളയിലേക്ക്എടുത്തെറിയപ്പെട്ടവ്യക്തിയായിരുന്നില്ലവാരിയന്കുന്നന്‍. അദ്ദേഹത്തിന്റെപിതാവ്ധീരദേശാഭിമാനിയായിരുന്നു. 
1894ല്‍ ഇംഗ്ലീഷുകാര്ക്കെതിരേനടന്നമണ്ണാര്ക്കാട്ട്‌ യുദ്ധത്തില്‍ പങ്കെടുത്തതിന്പിതാവിനെബ്രിട്ടീഷുകാര്‍ ആന്തമാനിലേക്ക്‌ നാടുകടത്തിപിതൃസ്വത്തായ 200 ഏക്കര്ഭൂമികണ്ടുകെട്ടുകയുംചെയ്തുഅതിനാല്‍ മാതാവിന്റെവീട്ടിലാണുബാല്യകാലംകഴിച്ചുകൂട്ടിയത്‌.ഹിന്ദിഉര്ദുഅറബിപേര്ഷ്യന്‍ ഭാഷകള്‍ സ്വായത്തമാക്കിയവാരിയന്കുന്നന്പിതാവിന്റെപാതപിന്തുടര്ന്ന്‌ വ്യാപാരവുംസാമൂഹികസേവനവുംആരംഭിച്ചു
കുറഞ്ഞകാലംകൊണ്ട്‌ അദ്ദേഹംജനങ്ങള്ക്കുസ്വീകാര്യനായി.ഖിലാഫത്ത്‌-നിസ്സഹകരണപ്രവര്ത്തനങ്ങളില്‍ സജീവമായിപങ്കെടുത്തു.
ബ്രിട്ടീഷുകാരെതുരത്തിയോടിക്കേണ്ടത്‌ മതബാധ്യതയാണെന്ന്‌ അദ്ദേഹംഉറച്ചുവിശ്വസിച്ചിരുന്നു.ഏതുവൈതരണികളെയുംമറികടന്ന്‌ പോരാടാനുള്ളനിശ്ചയദാര്ഢ്യംഹാജിയുടെമനസ്സില്വേരുറച്ചുനിന്നിരുന്നു.ഖിലാഫത്തിന്റെയുംകോണ്ഗ്രസ്സിന്റെയുംമുഖ്യസംഘാടകനായിഅദ്ദേഹംസമരമുഖത്ത്സുസജ്ജനായി.മിതവാദത്തിന്റെകരിമ്പടംവലിച്ചെറിഞ്ഞ്‌ സാമ്രാജ്യത്വശക്തികളോടുപോരാടാന്അദ്ദേഹംതയ്യാറായി. 1920 ഏപ്രില്‍ 29ന്‌ മഞ്ചേരിയില്‍ ചേര്ന്നകോണ്ഗ്രസ്‌ ഖിലാഫത്ത്സമ്മേളനത്തില്‍ ഹാജിതന്റെനയംതുറന്നുപറഞ്ഞു.അതോടെബ്രിട്ടീഷുകാരുടെനോട്ടപ്പുള്ളിയായിഅദ്ദേഹംമാറിബ്രിട്ടീഷ്വിരുദ്ധപോരാട്ടംതുടങ്ങിയതോടെഇരുനൂറോളംതാലൂക്കുകളില്‍ ഹാജിയുംപോരാളികളുംബ്രിട്ടീഷ്ഭരണത്തെആറുമാസത്തേക്ക്‌ നിശ്ചേതനമാക്കി. 1921 ആഗസ്ത്‌ 20ന്‌ കലക്ടര്‍ തോമസ്‌, ഹിച്ച്‌ കോക്ക്എന്നിവര്‍ തിരൂരങ്ങാടിയില്‍ വച്ച്
വാരിയന്‍കുന്നന്റെസേനയോടുതോറ്റോടിയപ്പോള്‍ ലണ്ടന്‍ ടൈംസ്‌ എന്നഇംഗ്ലീഷ്‌ പത്രംമലബാറില്ഇംഗ്ലീഷ്‌ ഭരണംഅവസാനിച്ചെന്നാണ്‌ എഴുതിയത്‌.വാരിയന്കുന്നന്റെവിപ്ലവവീര്യത്തിന്റെഅലയൊലികള്‍ ലണ്ടനില്‍ ബ്രിട്ടീഷ്ആസ്ഥാനങ്ങളില്പ്പോലുംകോളിളക്കംസൃഷ്ടിച്ചുവെന്നര്ഥം.മരണത്തെപ്പോലുംനിര്ഭയമായിനേരിട്ടവിപ്ലവകാരിയുടെരക്തസാക്ഷിത്വംചരിത്രവിരോധികള്വികലമാക്കിയാലുംഅധ്യായംഎന്നുംജ്വലിച്ചുകൊണ്ടിരിക്കും.കാലുഷ്യത്തിന്റെവര്ത്തമാനകാലത്ത്‌ നേരിനൊപ്പംനില്ക്കാന്‍ ഓര്‍മകള്‍ നമുക്കുകരുത്തുപകരട്ടെ.

വാരിയന്‍ കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി അഞ്ചു വര്‍ഷം മക്കയില്‍ പ്രവാസിയായി കഴിഞ്ഞെന്നു ചരിത്ര രേഖ

ജിദ്ദ: മലബാറിലെ സ്വാതന്ത്യ്രസമര പോരാളി വാരിയന്‍ കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയെ ബ്രിട്ടീഷ്‌ പട്ടാളം അറസ്റ്റ്‌ ചെയ്തതിന്‌ ഇന്ന്‌ ഒമ്പത്‌ പതിറ്റാണ്ട്‌ പിന്നിടുമ്പോള്‍ അഞ്ചു വര്‍ഷത്തോളം അദ്ദേഹം പ്രവാസ ജീവിതം നയിച്ച സൌദിയില്‍ വിവിധ സംഘടനകള്‍ ആ ധീര ദേശാഭിമാനിയെ സ്മരിക്കുന്നു.
പലയിടങ്ങളിലും പ്രവാസി സംഘടനകള്‍ അനുസ്മരണങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. അദ്ദേഹം ആദ്യമായി മക്കയിലേക്കു പുറപ്പെട്ടത്‌ സമരത്തിന്റെ ഭാഗമായിരുന്നെന്നും അവസാനകാലത്ത്‌ ജീവനോടെ പിടികൂടാന്‍ മക്ക യാത്ര വാഗ്ദാനം ചെയ്ത്‌ ബ്രീട്ടീഷുകാര്‍ ദൂതനെ അയച്ചിരുന്നുവെന്നും ചരിത്രരേഖകളില്‍ പറയുന്നു. 
കടുത്തബ്രിട്ടീഷ്‌ വിരുദ്ധതയുടെ പേരില്‍ ഗവണ്‍മെന്റിന്റെ നീരീക്ഷണത്തിലായിരുന്ന വാരിയന്‍കുന്നനെ താല്‍ക്കാലികമായി അവരുടെ കണ്‍മുമ്പില്‍ നിന്നു മാറ്റുന്നതിനായിരുന്നു ആദ്യം മക്കയിലേക്കയച്ചത്‌. അഞ്ച്‌ വര്‍ഷത്തിനുശേഷം തിരിച്ചുവന്ന വാരിയന്‍കുന്നന്‍ പൂര്‍വ്വാധികം വിപ്ലവവീര്യമുള്ള വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയാവുകയായിരുന്നു. 
1899ല്‍ വാരിയന്‍കുന്നത്തിന്റെ സഹായികളായ അബ്ദുല്ലാ കുരിക്കളും അനുജന്‍ നെല്ലിക്കുത്ത്‌ അംശം അധികാരിയായിരുന്ന അഹമ്മദ്കുരിക്കളും കുഞ്ഞഹമ്മദിന്റെ മറ്റു കുടുംബങ്ങളും ഇടപെട്ടാണ്‌ അദ്ദേഹത്തെ മക്കത്തേയക്കക്കുന്നത്‌. സമരത്തെ സംബന്ധിച്ചെഴുതപ്പെട്ട ഗ്രന്ഥങ്ങളിലും ഹിച്ച്കോക്കിന്റെ മലബാര്‍ റെബല്യനിലും മക്ക യാത്രപരാമര്‍ശിക്കുന്നുണ്ട്‌. 
ബ്രീട്ടീഷ്‌ ഗവണ്‍മെന്റ്‌ നിരോധിച്ച ചേറൂര്‍ പടപ്പാട്ടും മറ്റു യുദ്ധ സീറാ പാരായണവും സംഘടിപ്പിക്കുന്നതിലടക്കം സജീവമായിരുന്ന വാരിയന്‍ കുന്നത്ത്‌ നേരത്തെ തന്നെ ചേക്കുട്ടി പോലിസിന്റെ നോട്ടപ്പുള്ളിയായിരുന്നു. അദ്ദേഹത്തിന്റെ കീഴില്‍ കൂടുതല്‍ കുതന്ത്രങ്ങള്‍ വാരിയന്‍കുന്നനെ വലയിലാക്കാന്‍ നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ്‌ മക്കയിലേക്ക്‌ പറഞ്ഞയക്കുന്നത്‌. മക്കയിലെത്തി ഹജ്ജ്‌- ഉംറ കര്‍മ്മങ്ങള്‍ക്ക്‌ ശേഷം ചെറിയ കച്ചവടവുമായി അഞ്ച്‌ കൊല്ലം അദ്ദേഹം അവിടെ തങ്ങുകയായിരുന്നു. 
1905ല്‍ മക്കയില്‍ നിന്നുതരിച്ചെത്തിയ ഹാജിയെ സ്വദേശമായ നെല്ലിക്കുത്ത്‌ താമസിക്കാന്‍ ബ്രിട്ടീഷുകാര്‍ അനുവദിച്ചില്ല. നെടിയിരുപ്പില്‍ താമസിക്കുന്നതിനാണ്‌ അനുമതി കിട്ടിയത്‌. ലോകതലത്തില്‍ തന്നെ ശ്രദ്ധേയമാവുന്ന വിധം വാരിയന്‍കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ പോരാട്ടങ്ങള്‍ക്കു ശക്തിപകരുന്നതായിരുന്നു ആദ്യത്തെ ഹജ്ജ്‌ യാത്രയെന്ന്‌ പിന്നീടുള്ള അദ്ദേഹത്തിന്റെ സമരങ്ങള്‍ സാക്ഷി. 
വാരിയന്‍ കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ സമാന്തരസര്‍ക്കാര്‍ അടക്കമുള്ള വിപ്ലവകരമായ പ്രവര്‍ത്തനങ്ങളില്‍ അസഹ്യരായ ബ്രിട്ടിഷുകാര്‍ അദ്ദേഹത്തെ മക്കാ വാഗ്ദാനം നല്‍കി ചതിയില്‍ പിടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കീഴടങ്ങിയാല്‍ മാപ്പുതരുമെന്നും മക്കത്തേക്ക്‌ പോവാന്‍ കലക്ടര്‍ വേണ്ട ഏര്‍പ്പാട്‌ ചെയ്തു തരുമെന്നും ദൂതന്‍ ഹാജിയാരെ കണ്ട്‌ അറിയിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പിന്നീട്‌ 1922 ജനുവരി 6 നു ചതിയിലൂടെ കീഴടക്കി. മക്കയുടെ പേരുപറഞ്ഞ്‌ തന്നെ വഞ്ചിക്കാനുള്ള തീരുമാനം തരംതാണതായിപ്പോയെന്നും താന്‍ പിറന്നു വീണ ഇവിടെ തന്നെ മരിക്കുകയും ചെയ്യുമെന്നായിരുന്നു ബ്രിട്ടിഷുകാരോടുള്ള ഹാജിയുടെ പ്രതികരണം. ജനുവരി 20 നു രാവിലെ പത്തുമണിക്ക്‌ ഹാജിയെ കോട്ടക്കുന്നിന്റെ വടക്കെ ചെരുവില്‍ വെടിവച്ച്‌ കൊല്ലുകയായിരുന്നു.